scorecardresearch

വീണ്ടും കള്ളവോട്ട്: ലീഗ് പ്രവര്‍ത്തകന്‍ വോട്ട് ചെയ്തത് രണ്ട് തവണ

അറുപത്തിയൊന്‍പതാം നമ്പര്‍ ബൂത്തില്‍ ആഷിഖ് എന്നയാള്‍ പലതവണ വോട്ട് ചെയ്തതായും ആരോപണം

അറുപത്തിയൊന്‍പതാം നമ്പര്‍ ബൂത്തില്‍ ആഷിഖ് എന്നയാള്‍ പലതവണ വോട്ട് ചെയ്തതായും ആരോപണം

author-image
WebDesk
New Update
Bogus Vote, UDF, Fake Vote Congress

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കള്ളവോട്ട് ആരോപണം. കണ്ണൂരില്‍ യുഡിഎഫിനെതിരെയാണ് ഇത്തവണ കള്ളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കല്യാശ്ശേരി മാടായി 69-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫായിസ് എന്നയാള്‍ 69,70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറുപത്തിയൊന്‍പതാം നമ്പര്‍ ബൂത്തില്‍ ആഷിഖ് എന്നയാള്‍ പലതവണ വോട്ട് ചെയ്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫാണ് പരാതി നല്‍കിയിരിക്കുന്നത്.

Advertisment

Read More: ‘ഏതെങ്കിലും ബൂത്ത് ഏജന്റ് പരാതി പറഞ്ഞിട്ടുണ്ടോ?’; കള്ളവോട്ട് തള്ളി മന്ത്രി ഇ.പി.ജയരാജന്‍

കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ നടന്നത് കള്ളവോട്ടാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം ഉയർന്നിരിക്കുന്നത്. പിലാത്തറയിൽ എൽഡിഎഫിനെതിരെയായിരുന്നു ആരോപണമെങ്കിൽ ഇത്തവണ യുഡിഎഫ് പ്രതിരോധത്തിലായിരിക്കുകയാണ്.

Read More: കള്ളവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീണ

Advertisment

കണ്ണൂരില്‍ പിലാത്തറ 19ാം നമ്പര്‍ ബൂത്തില്‍ കളളവോട്ട് നടന്നതായി ടിക്കാറാം മീണ അറിയിച്ചു. സുമയ്യ, സലീന, പദ്മിനി എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തു. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന സിപിഎം വാദവും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തളളി. കളളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും വരണാധികാരിയോട് അദ്ദേഹം നിര്‍ദേശിച്ചു. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കലക്ടര്‍ അന്വേഷണം നടത്തണം.

കളളവോട്ടിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തോ എന്നാണ് അന്വേഷിക്കുന്നത്. പിലാത്തറ ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായും ടിക്കാറാം മീണ അറിയിച്ചു. കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More: ‘കള്ള വോട്ട്, ബൂത്ത് പിടിത്തം, അക്രമങ്ങള്‍, വോട്ട് മറിക്കല്‍’; ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ഥികള്‍

ഏപ്രിൽ 23 നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് രാത്രി ഏറെ വെെകിയും നീണ്ടു. 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്നാണ് യുഡിഎഫ് ആരോപണം. മെയ് 23 നാണ് വോട്ടെണ്ണൽ. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ നാല് ഘട്ടങ്ങൾ പൂർത്തിയായി. മെയ് 23 നാണ് വോട്ടെണ്ണൽ നടക്കുക.

Congress Udf Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: