/indian-express-malayalam/media/media_files/wkJhHRFzezFxjEWwXSl7.jpg)
ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക
Kerala SSLC Result 2024: തിരുവനന്തപുരം: എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലപ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തുന്നത്.
ഇത്തവണ എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി കാത്തിരിക്കുന്നത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്. ആകെ മൊത്തം 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി മാർച്ച് 4 മുതൽ 25 വരെയായിരുന്നു പരീക്ഷാ സമയം.
സർക്കാർ സ്കൂളുകളിൽ നിന്ന് 1,43557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്നായി 2,55360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28188 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽനിന്നും 536 പേരും ലക്ഷദ്വീപിൽനിന്നും 285 പേരും പരീക്ഷ എഴുതിയപ്പോൾ ഓൾഡ് സ്കീമിൽ 26 പേരും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു.
എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് തുറക്കുക
അതിന്റെ ഹോം പേജിലെ SSLC Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപ്പോൾ ഒരു പുതിയ പേജ് തുറക്കും
ഇതിൽ രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകിയശേഷം സബ്മിറ്റ് ചെയ്യുക
പുതിയൊരു പേജിൽ നിങ്ങളുടെ ഫലം കാണാം
ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്
എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം 4,19,128 വിദ്യാർഥികൾ എസ്എസ്എൽസി ബോർഡ് പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു.
Read More
- Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷാ ഫലം അതിവേഗം അറിയാൻ വെബ്സൈറ്റുകൾ, പരിശോധിക്കേണ്ടത് എങ്ങനെ?
- Kerala SSLC Result 2024:എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പ്
- Kerala SSLC Result 2024: ഉന്നത പഠനത്തിനുള്ള യോഗ്യത ആർക്കൊക്കെ ലഭിക്കും? എസ്എസ്എൽസി ഗ്രേഡ്, മാർക്ക് എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം
- പത്താംക്ലാസ് കഴിഞ്ഞു; ഇനിയെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.