Bigg Boss Malayalam Season 3: മറ്റൊരു വീക്ക്‌ലി ടാസ്കിന്റെ ചൂടിലാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ. ഭാർഗവി നിലയം എന്ന ഹൊറർ ടാസ്കാണ് ഇത്തവണ ബിഗ് ബോസ് നൽകിയിരിക്കുന്നത്. ദുരൂഹതകൾ നിറഞ്ഞ ഒരു പഴയ ബംഗ്ലാവ് വീട്. ബംഗ്ലാവിന്റെ ഉടമസ്ഥയായ ഒരു ആംഗ്ലോ ഇന്ത്യൻ സ്ത്രീയും അവരുടെ അംഗരക്ഷകനും പാചകക്കാരനും സെക്യൂരിറ്റിയുമാണ് ആ വീട്ടിലെ പ്രധാന താമസക്കാർ. ഒപ്പം ടൂറിസ്റ്റുകളായി എത്തിയ രണ്ടു പെൺകുട്ടികളും ഒരു ചെറുപ്പക്കാരനും, ഒപ്പം യാത്രയ്ക്കിടെ വണ്ടി ആക്സിഡന്റായതിനെ തുടർന്ന് അവിടെ എത്തിച്ചേർന്ന രണ്ടു ചെറുപ്പക്കാരും അവിടേക്ക് അതിഥികളായി എത്തുകയാണ്.
Advertisment
മുൻപ് പല ദുർമരണങ്ങളും നടന്ന ആ വീടിനോട് ചേർന്ന് ഒരു ശ്മശാനവും ഉണ്ട്. വീണ്ടും ചില ദുർമരണങ്ങൾ അവിടെ സംഭവിക്കാൻ പോകുകയാണ്, ആ വീട്ടിലുള്ളവരിൽ തന്നെയുണ്ട് നിശബ്ദനായ ആ കൊലയാളി. അജ്ഞാതനായ ആ കൊലയാളിയിൽ നിന്നും സ്വയം രക്ഷ നേടുക എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. അതേസമയം, തനിക്കു ലഭിച്ച ക്വട്ടേഷൻ നടപ്പിലാക്കി ഓരോരുത്തരെയായി വകവരുത്തുക എന്നതാണ് കൊലയാളിയുടെ ടാസ്ക്.
മണിക്കുട്ടനെയാണ് ബിഗ് ബോസ് ആ വീട്ടിലെ രഹസ്യ കൊലയാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. സായിയെ കൊല്ലുക എന്ന ടാസ്കാണ് ബിഗ് ബോസ് ആദ്യം മണിക്കുട്ടനു നൽകിയത്, കഴിഞ്ഞ എലിമിനേഷൻ പ്രക്രിയയിൽ സായി ആരെയാണ് നോമിനേറ്റ് ചെയ്തത് എന്ന് ചോദിച്ച് മനസ്സിലാക്കി ബിഗ് ബോസിനെ അറിയിക്കുക എന്നതാണ് മണിക്കുട്ടന് കിട്ടിയ നിർദ്ദേശം, സായി ആരെയാണ് നോമിനേറ്റ് ചെയ്തത് എന്ന് മണിക്കുട്ടന് കണ്ടെത്താനായാൽ ആ നിമിഷം തന്നെ സായി മരിച്ചതായി ബിഗ് ബോസ് പ്രഖ്യാപിക്കും. മറ്റാർക്കും സംശയത്തിനിട നൽകാത്ത രീതിയിൽ മനോഹരമായി തന്നെ മണിക്കുട്ടൻ ആ ടാസ്ക് നിർവ്വഹിക്കുകയും ചെയ്തു.
സായി മരിച്ചതായി ബിഗ് ബോസ് അനൗൺസ് ചെയ്തതിനു ശേഷവും ആരാണ് വീടിനകത്തെ നിശബ്ദനായ കൊലയാളി എന്ന കാര്യത്തിൽ വീട്ടിലെ മറ്റ് അംഗങ്ങൾക്കൊന്നും യാതൊരു സൂചനയുമില്ല. ഇനി മണിക്കുട്ടനാണോ എന്ന് ആകെ സംശയിക്കുന്നത് റംസാൻ മാത്രമാണ്, പക്ഷേ റംസാനും അക്കാര്യം ഉറപ്പിക്കാനാവുന്നില്ല. എല്ലാവരും വിവിധ ഗ്രൂപ്പുകളായി വീടിനകത്തെ നിശബ്ദ കൊലയാളിയെ കുറിച്ച് ചർച്ച ചെയ്യുകയാണ്. അതിനിടയിൽ സൂര്യയും ഋതുവും തമ്മിൽ നടന്ന സംഭാഷണമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Advertisment
തങ്ങൾക്ക് സംശയമുള്ള പേരുകൾ ഇരുവരും പരസ്പരം ചർച്ച ചെയ്യുകയാണ്. "മണിക്കുട്ടൻ ആവാൻ സാധ്യതയില്ല, മണിക്കുട്ടന് ഒരുപരിധിയിൽ കൂടുതൽ രഹസ്യം സൂക്ഷിക്കാനാവില്ല. മണിക്കുട്ടൻ ആണേൽ ഇതിനകം പറഞ്ഞേനെ," എന്നാണ് സൂര്യയുടെ കമന്റ്. മൂപ്പരെ വേണ്ടത്ര പിടികിട്ടിയില്ലെന്നു തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്.
ടാസ്കിൽ അല്ലെങ്കിലും മണിക്കുട്ടൻ പുലിയാണ്, ആർക്കും പിടികൊടുക്കാതെ ചെയ്യേണ്ട കാര്യം വെടിപ്പായി ചെയ്യുമെന്നാണ് മറ്റൊരു കൂട്ടം പ്രേക്ഷകരുടെ വിലയിരുത്തൽ. ടാസ്ക് അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
മണിക്കുട്ടന് അധികനേരം രഹസ്യം സൂക്ഷിക്കാനാവില്ലെന്ന് സൂര്യ; മൂപ്പരെ വേണ്ടത്ര പിടികിട്ടിയിട്ടില്ല അല്ലേ എന്ന് ആരാധകർ
Bigg Boss Malayalam Season 3: ഭാർഗവി നിലയം ഹൊറർ ടാസ്കിലെ കൊലയാളി ആരെന്ന അന്വേഷണത്തിലാണ് ഇപ്പോൾ മത്സരാർത്ഥികൾ
Bigg Boss Malayalam Season 3: ഭാർഗവി നിലയം ഹൊറർ ടാസ്കിലെ കൊലയാളി ആരെന്ന അന്വേഷണത്തിലാണ് ഇപ്പോൾ മത്സരാർത്ഥികൾ
Bigg Boss Malayalam Season 3: മറ്റൊരു വീക്ക്‌ലി ടാസ്കിന്റെ ചൂടിലാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ. ഭാർഗവി നിലയം എന്ന ഹൊറർ ടാസ്കാണ് ഇത്തവണ ബിഗ് ബോസ് നൽകിയിരിക്കുന്നത്. ദുരൂഹതകൾ നിറഞ്ഞ ഒരു പഴയ ബംഗ്ലാവ് വീട്. ബംഗ്ലാവിന്റെ ഉടമസ്ഥയായ ഒരു ആംഗ്ലോ ഇന്ത്യൻ സ്ത്രീയും അവരുടെ അംഗരക്ഷകനും പാചകക്കാരനും സെക്യൂരിറ്റിയുമാണ് ആ വീട്ടിലെ പ്രധാന താമസക്കാർ. ഒപ്പം ടൂറിസ്റ്റുകളായി എത്തിയ രണ്ടു പെൺകുട്ടികളും ഒരു ചെറുപ്പക്കാരനും, ഒപ്പം യാത്രയ്ക്കിടെ വണ്ടി ആക്സിഡന്റായതിനെ തുടർന്ന് അവിടെ എത്തിച്ചേർന്ന രണ്ടു ചെറുപ്പക്കാരും അവിടേക്ക് അതിഥികളായി എത്തുകയാണ്.
മുൻപ് പല ദുർമരണങ്ങളും നടന്ന ആ വീടിനോട് ചേർന്ന് ഒരു ശ്മശാനവും ഉണ്ട്. വീണ്ടും ചില ദുർമരണങ്ങൾ അവിടെ സംഭവിക്കാൻ പോകുകയാണ്, ആ വീട്ടിലുള്ളവരിൽ തന്നെയുണ്ട് നിശബ്ദനായ ആ കൊലയാളി. അജ്ഞാതനായ ആ കൊലയാളിയിൽ നിന്നും സ്വയം രക്ഷ നേടുക എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. അതേസമയം, തനിക്കു ലഭിച്ച ക്വട്ടേഷൻ നടപ്പിലാക്കി ഓരോരുത്തരെയായി വകവരുത്തുക എന്നതാണ് കൊലയാളിയുടെ ടാസ്ക്.
മണിക്കുട്ടനെയാണ് ബിഗ് ബോസ് ആ വീട്ടിലെ രഹസ്യ കൊലയാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. സായിയെ കൊല്ലുക എന്ന ടാസ്കാണ് ബിഗ് ബോസ് ആദ്യം മണിക്കുട്ടനു നൽകിയത്, കഴിഞ്ഞ എലിമിനേഷൻ പ്രക്രിയയിൽ സായി ആരെയാണ് നോമിനേറ്റ് ചെയ്തത് എന്ന് ചോദിച്ച് മനസ്സിലാക്കി ബിഗ് ബോസിനെ അറിയിക്കുക എന്നതാണ് മണിക്കുട്ടന് കിട്ടിയ നിർദ്ദേശം, സായി ആരെയാണ് നോമിനേറ്റ് ചെയ്തത് എന്ന് മണിക്കുട്ടന് കണ്ടെത്താനായാൽ ആ നിമിഷം തന്നെ സായി മരിച്ചതായി ബിഗ് ബോസ് പ്രഖ്യാപിക്കും. മറ്റാർക്കും സംശയത്തിനിട നൽകാത്ത രീതിയിൽ മനോഹരമായി തന്നെ മണിക്കുട്ടൻ ആ ടാസ്ക് നിർവ്വഹിക്കുകയും ചെയ്തു.
സായി മരിച്ചതായി ബിഗ് ബോസ് അനൗൺസ് ചെയ്തതിനു ശേഷവും ആരാണ് വീടിനകത്തെ നിശബ്ദനായ കൊലയാളി എന്ന കാര്യത്തിൽ വീട്ടിലെ മറ്റ് അംഗങ്ങൾക്കൊന്നും യാതൊരു സൂചനയുമില്ല. ഇനി മണിക്കുട്ടനാണോ എന്ന് ആകെ സംശയിക്കുന്നത് റംസാൻ മാത്രമാണ്, പക്ഷേ റംസാനും അക്കാര്യം ഉറപ്പിക്കാനാവുന്നില്ല. എല്ലാവരും വിവിധ ഗ്രൂപ്പുകളായി വീടിനകത്തെ നിശബ്ദ കൊലയാളിയെ കുറിച്ച് ചർച്ച ചെയ്യുകയാണ്. അതിനിടയിൽ സൂര്യയും ഋതുവും തമ്മിൽ നടന്ന സംഭാഷണമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തങ്ങൾക്ക് സംശയമുള്ള പേരുകൾ ഇരുവരും പരസ്പരം ചർച്ച ചെയ്യുകയാണ്. "മണിക്കുട്ടൻ ആവാൻ സാധ്യതയില്ല, മണിക്കുട്ടന് ഒരുപരിധിയിൽ കൂടുതൽ രഹസ്യം സൂക്ഷിക്കാനാവില്ല. മണിക്കുട്ടൻ ആണേൽ ഇതിനകം പറഞ്ഞേനെ," എന്നാണ് സൂര്യയുടെ കമന്റ്. മൂപ്പരെ വേണ്ടത്ര പിടികിട്ടിയില്ലെന്നു തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്.
ടാസ്കിൽ അല്ലെങ്കിലും മണിക്കുട്ടൻ പുലിയാണ്, ആർക്കും പിടികൊടുക്കാതെ ചെയ്യേണ്ട കാര്യം വെടിപ്പായി ചെയ്യുമെന്നാണ് മറ്റൊരു കൂട്ടം പ്രേക്ഷകരുടെ വിലയിരുത്തൽ. ടാസ്ക് അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
Read more: ‘എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല’, മണിക്കുട്ടന്റെ പാവയോട് സംസാരിച്ച് സൂര്യ; ട്രോൾമഴയുമായി പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.