scorecardresearch

IPL Final 2025: ഒടുവിൽ ആ നിമിഷം എത്തി; ഐപിഎൽ കിരീടത്തിൽ ആദ്യമായി കോഹ്ലിയുടെ മുത്തം

IPL Final 2025 PBKS vs RCB: 191 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 184 റൺസ് മാത്രം.

IPL Final 2025 PBKS vs RCB: 191 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 184 റൺസ് മാത്രം.

author-image
Sports Desk
New Update
Royal Challengers Bengaluru Wins IPL

Royal Challengers Bengaluru Wins IPL Photograph: (IPL, Instagram)

PBKS vs RCB IPL Final 2025: 18 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. ഐപിഎൽ കിരീടത്തിൽ ആദ്യമായി മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യ കിരീടം എന്ന സ്വപ്നം നെഞ്ചിലേറ്റി ശ്രേയസ് അയ്യരുടെ കീഴിൽ അൺക്യാപ്പ്ഡ് താരങ്ങളുടെ കരുത്തിൽ എത്തിയ പഞ്ചാബ് കിങ്സിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് കണ്ണീരോടെ മടക്കം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഐപിഎൽ കിരീടത്തിൽ രാജകീയമായി മുത്തമിട്ട് കോഹ്ലി. ന്യൂകാസിലിനും ടോട്ടനത്തിനും പിഎസ്ജിക്കും പിന്നാലെ കിരീട വരൾച്ച അവസാനിപ്പിച്ച് ആർസിബിയും. 

Advertisment

അവസാന ഓവറിൽ വിജയ ലക്ഷ്യത്തിലേക്ക് പഞ്ചാബ് എത്തില്ലെന്ന് ഉറപ്പായതോടെ നരേന്ദ്ര മോദി സ്റ്റേഡിയം ഒന്നാകെ ആർസിബി എന്നുറക്കെ ഒരുമിച്ചു വിളിച്ചു. ഈ സമയം കണ്ണീരടക്കാനാവാതെ കോഹ്ലി ഇരുകയ്യും കൊണ്ട് മുഖം പൊത്തി നിന്നു. വർഷങ്ങളായുള്ള കോഹലിയുടെ കാത്തിരിപ്പ് അവസാനിക്കുന്ന നിമിഷമായി അത് മാറി. 

Also Read: IPL Final: ആര് ജയിച്ചാലും നമ്മുടെ ഹൃദയം തകരും; കാരണം ചൂണ്ടി രാജമൗലി

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കഴിഞ്ഞ എട്ട് മത്സരങ്ങളിലും ആറിലും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചിട്ടും ടോസ് നേടിയ ശ്രേയസ് അയ്യർ ആർസിബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടകമല്ല ആർസിബിക്ക് ലഭിച്ചത്. ഫിൽ സോൾട്ടിനെ തുടക്കത്തിലെ നഷ്ടമായി. കോഹ്ലി ആർസിബിയുടെ ടോപ് സ്കോററായി എങ്കിലും താരത്തിന്റെ മെല്ലെപ്പോക്ക് ഇന്നിങ്സിന് എതിരെ വലിയ വിമർശനം ഉയർന്നു. എന്നാൽ കോഹ്ലി കരുതലോടെ കണ്ടെത്തിയ ആ റൺസും കിരീടം ചൂടാൻ ആർസിബിയെ തുണച്ചു. 

Advertisment

ക്യാപ്റ്റൻ രജത് പാടിദാർ, ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, റൊമാരിയോ ഷെഫേർഡ് എന്നിവർ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ചതോടെയാണ് ബെംഗളൂരുവിന് 190 എന്ന സ്കോറിലേക്ക് എത്താനായത്. 

Also Read: Glenn Maxwell: 202 റൺസ് കൂട്ടുകെട്ട്; കമിൻസിൽ നിന്ന് വന്നത് 12 റൺസ്; മാക്സിയെ ചൂണ്ടി കൂടുതൽ പറയേണ്ടതുണ്ടോ?

191 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ ഏഴ്  വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 184  റൺസ് മാത്രം. ആർസിബിക്ക് ഏഴ് റൺസ് ജയം. സ്റ്റോയ്നിസിനേയും വധേരയേയും ഒരോവറിൽ മടക്കി ഭുവനേശ്വർ കുമാർ ആണ് കളി പൂർണമായും ബെംഗളൂരുവിന് അനുകൂലമായി തിരിച്ചത്. ക്രുനാൽ പാണ്ഡ്യ രണ്ട് വിക്കറ്റും പിഴുതു. 30 പന്തിൽ നിന്ന് 61 റൺസോടെ ശശാങ്ക് സിങ് ഒരുവശത്ത് നിന്ന് പഞ്ചാബിനായി പൊരുതിയെങ്കിലും ബെംഗളൂരുവിനെ കന്നി കിരീടത്തിലേക്ക് എത്തുന്നതിൽ നിന്ന് തടയാനായില്ല.

43 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഫൈനലിലെ ആർസിബിയുടെ ടോപ് സ്കോറർ. ടെസ്റ്റ് ഇന്നിങ്സ് ആണ് കോഹ്ലി ഫൈനലിൽ കളിച്ചതെന്ന പരിഹാസങ്ങൾ ഉയർന്നു. എന്നാൽ ആർസിബി കിരീടം ചൂടുമ്പോൾ ഈ പരിഹസിച്ചവരുടെയെല്ലാം വായടയുകയാണ്. സീസണിൽ കോഹ്ലിയുടെ റൺവേട്ട കൂടിയാണ് ആർസിബിയെ കിരീടത്തിലേക്ക് എത്താൻ സഹായിച്ചത്. 15 കളിയിൽ നിന്ന് 656 റൺസ് ആണ് വിരാട് കോഹ്ലി ഈ സീസണിൽ കണ്ടെത്തിയത്. 73 ആണ് ഉയർന്ന സ്കോർ. 59 ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 146. 66 ഫോറും 19 സിക്സുമാണ് സീസണിൽ കോഹ്ലിയുടെ ബാറ്റിൽ നിന്ന് വന്നത്.

Read More

Royal Challengers Bangalore Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: