/indian-express-malayalam/media/media_files/odgyAqxnVSkmnZFCgfOo.jpg)
വിരാട് കോഹ്ലിക്ക് പിന്നാലെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മയും. ഇന്ത്യ 13 വർഷങ്ങൾക്ക് ശേഷം ടി20 ലോകകപ്പ് ജേതാക്കളാക്കിയാണ് നായകൻ കൂടിയായ രോഹിത് പടിയിറങ്ങുന്നത്. കിരീട നേട്ടത്തിന് പിന്നാലെ ടി20 അന്താരാഷ്ട്ര മത്സരങ്ങളോട് വിട പറയുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്.
നേരത്തെ മത്സരത്തിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ടി20 ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുന്നതായി സൂപ്പർ താരം വിരാട് കോഹ്ലിയും പ്രഖ്യാപിച്ചിരുന്നു. ഞെട്ടലോടെയാണ് ഇന്ത്യൻ ആരാധകർ ഈ വാർത്ത ശ്രവിച്ചത്. പിന്നാലെ അർധരാത്രി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിന് ഇടയിലായാണ് രോഹിത്തും ആരാധകർക്ക് നിരാശയേകുന്ന പ്രഖ്യാപനം നടത്തിയത്.
"ഈ ഫോർമാറ്റിൽ ഇതെന്റെ അവസാന മത്സരമായിരുന്നു. ഞാൻ തുടങ്ങിയ കാലം മുതൽ ടി20യിലെ എല്ലാ നിമിഷങ്ങളും സത്യസന്ധമായി ആസ്വദിച്ചിരുന്നു. ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും മികച്ചൊരു സമയമില്ല. ഈ ഫോർമാറ്റിലൂടെയാണ് ഞാൻ ഇന്ത്യയുടെ ദേശീയ ടീമിലെത്തിയത്. ഇതാണ് (ലോകകപ്പ് വിജയം) ഞാൻ നേടാൻ ആഗ്രഹിച്ചിരുന്നത്. അങ്ങനെ വിടപറയാനാണ് ഉദ്ദേശിച്ചിരുന്നത്," രോഹിത് ശർമ്മ പറഞ്ഞു.
VIDEO | Captain Rohit Sharma has bid adieu to the format on a high after lifting the T20 World Cup. He discusses the challenges of playing different formats.
— Press Trust of india (@PTI_News) June 30, 2024
"It's a big challenge to play all three formats, let alone captaining it. It is difficult for players to adapt while… pic.twitter.com/ubdWxh9yqp
"വ്യത്യസ്ത ഫോർമാറ്റുകൾ കളിക്കുന്നതിൻ്റെ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം മനസ് തുറന്നു. "മൂന്ന് ഫോർമാറ്റുകളും കളിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്. അത് ക്യാപ്റ്റൻ ആകട്ടെ. ടെസ്റ്റ് മത്സരങ്ങൾ കളിക്കുമ്പോൾ കളിക്കാർക്ക് പൊരുത്തപ്പെടാൻ പ്രയാസമാണ്. സാങ്കേതിക വശങ്ങളിലും ബാറ്റ്സ്മാൻഷിപ്പിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഞങ്ങൾ ടി20 കളിക്കുമ്പോൾ വ്യത്യസ്ത തരം കളിക്കേണ്ടതുണ്ട്. തുടക്കം മുതലുള്ള ഷോട്ടുകൾ, ടി20 മത്സരങ്ങളിൽ ഞങ്ങൾ ആസൂത്രണം ചെയ്യേണ്ടത് വളരെ രസകരമാണ്," രോഹിത് ശർമ്മ പറഞ്ഞു.
VIDEO | "Someone just told me that I started in 2007 and we (India) won the World Cup and I am leaving the game after winning the World Cup. When I started playing for India in 2007, for my first challenge I went to Ireland for a 50-over game, but then immediately after that we… pic.twitter.com/0uvLAi5XAm
— Press Trust of India (@PTI_News) June 30, 2024
"ഞാൻ 2007ലാണ് കളി തുടങ്ങിയത്. ഇന്ത്യ ലോകകപ്പ് നേടിയെന്നും ലോകകപ്പ് വിജയിച്ച ശേഷം ഞാൻ ഗെയിം ഉപേക്ഷിക്കുകയാണെന്നും ആരോ എന്നോട് പറഞ്ഞു. 2007ൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോൾ എനിക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ എൻ്റെ പങ്ക് വഹിച്ചു. ഞാൻ ഇത് മാത്രമാണ് പറയുന്നത്. 150-160 എന്ന നമ്പറിൽ ഞാൻ ബാറ്റ് ചെയ്യാറുണ്ടായിരുന്നു . ഞാൻ ഇപ്പോൾ ഗെയിം നന്നായി മനസ്സിലാക്കുന്നു. അത് മികച്ചതായിരുന്നു," രോഹിത് പറഞ്ഞു.
VIDEO | Captain Rohit Sharma has hung his boots from the format on a high after lifting the T20 World Cup. He reminisces his journey as he was the part of the team that won the first T20 World Cup for India in 2007.
— Press Trust of India (@PTI_News) June 30, 2024
"I was only 20-year-old (when India won T20 WC). I played my… pic.twitter.com/GtGcNQWjc7
"2007ൽ ഞാൻ ഇന്ത്യക്കായി കളിക്കാൻ തുടങ്ങിയപ്പോൾ എൻ്റെ ആദ്യ വെല്ലുവിളിക്കായി ഞാൻ ഏകദിനം കളിക്കാനായി അയർലണ്ടിലേക്കാണ് പോയത്. എന്നാൽ അതിനുശേഷം ഉടൻ തന്നെ ഞങ്ങൾ ടി20 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. ഞങ്ങൾ അന്ന് വിജയിച്ചു. ഇപ്പോഴും ഞങ്ങൾ വിജയിച്ചു. അതിനാൽ ഇത് ഒരു പൂർണ്ണ വൃത്തമാണ്,” ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.
VIDEO | Captain Rohit Sharma has bid adieu to the format on a high after lifting the T20 World Cup. He shares his thought process in making the decision.
— Press Trust of India (@PTI_News) June 30, 2024
"I don't make decisions like this. What I feel inside, I try and do that. That has been my nature while captaining the team… pic.twitter.com/g2mCDvm5Xd
"ഞാൻ ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കാറില്ല. ഉള്ളിൽ എന്ത് തോന്നുന്നുവോ അതാണ് ഞാൻ ശ്രമിക്കുന്നത്. അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. ടീമിൻ്റെ ക്യാപ്റ്റനായിരിക്കുമ്പോഴും എൻ്റെ സ്വഭാവം അങ്ങനെയാണ്. ഭാവിയെക്കുറിച്ച് ഞാൻ അധികം ചിന്തിക്കാറില്ല. ടി20യിൽ നിന്ന് വിരമിക്കുമെന്ന് നേരത്തെ ഞാൻ കരുതിയിരുന്നില്ല. പക്ഷേ കപ്പ് നേടി വിടപറയുന്നത് മികച്ചതായി ഞാൻ കരുതുന്നു," രോഹിത് പറഞ്ഞു.
ഇന്ത്യയെ ലോക ജേതാക്കളാക്കി പടിയിറങ്ങുന്നവരുടെ കൂട്ടത്തിൽ മറ്റൊരാൾ കൂടിയുണ്ട്. ഇന്ത്യയുടെ എല്ലാ ഫോർമാറ്റുകളിലേയും മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിനോട് വിട പറയുന്നത്. യുവാക്കൾക്കും വരും തലമുറയ്ക്കും വേണ്ടി വഴിമാറി കൊടുക്കുന്നു എന്നാണ് വിരാട് കോഹ്ലി പറഞ്ഞത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഒരു ഐസിസി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം കപ്പിൽ മുത്തമിടുന്നത്.
Read More
- കപ്പ് ആര് അടിക്കും? ടി 20 ലോകകപ്പ് ഫൈനൽ ഇന്ന്
- T20 World Cup 2024 Final: ടി 20 ലോകകപ്പ് ഫൈനൽ: മഴ ചതിക്കുമോ? സാധ്യത ഇലവനിൽ ആരൊക്കെ ഇടംപിടിക്കും?
- ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനൽ എപ്പോൾ, എവിടെ കാണാം?
- നീതി പുലർത്തണം; ഐസിസി ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് മൈക്കൽ വോൺ
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us