/indian-express-malayalam/media/media_files/UciCxWhXXqVWaaY6zhmy.jpeg)
രമിത ജിൻഡാൽ (ഫോട്ടോ കടപ്പാട്-എക്‌സ്)
പാരീസ്: ഒളിമ്പിക്സ് രണ്ടാം ദിനത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി വനിതകളുടെ 10 മീറ്റർ എയർ റൈഫിൽ ഇനത്തിൽ രമിത ജിൻഡാൾ ഫൈനലിൽ കടന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഷൂട്ടിങ്ങിൽ മെഡൽ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിത ഫൈനൽ പ്രവേശനം നേടിയത്.
അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന ഇളവേണിൽ വാളറിവൻ ഫൈനൽ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണിൽ പത്താം സ്ഥാനത്തായി. 2004ലെ ഏതൻസ് ഒളിമ്പിക്സിൽ മെഡൽ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്സ് മെഡൽ റൗണ്ടിൽ കടക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ റൈഫിൾ ഷൂട്ടർ കൂടിയാണ് രമിത. അതേസമയം, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗം യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തിയ മനു ഭാക്കർ ഇന്ന് ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും.
Read More
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം
- ഒളിമ്പിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ
- ഉദ്ഘാടനം സെൻ നദിയിൽ; ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങി ലോകം
- രോഹിതിന്റെയും കോഹ്ലിയുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം: ജയസൂര്യ
- സഞ്ജുവിന്റെ ഏകദിന കണക്കുകൾ അവിശ്വസനീയം; തഴയുന്നത് ആദ്യമായല്ല: റോബിൻ ഉത്തപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.