/indian-express-malayalam/media/media_files/Sere8YdcA3IsHfoYi9c5.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് കുറച്ച് കാലമായി ഇരുവരെയും ചുറ്റിപ്പറ്റി പ്രചരിക്കുന്നത്. സെർബിയൻ മോഡലായ നടാഷ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കും സ്റ്റോറികൾക്കും വിവിധ വാഖ്യാനങ്ങൾ നൽകി ആരാധകർ കിംവദന്തികൾ ശക്തിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ വേർപിരിയൽ വാർത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടാഷ. "ആളുകൾ തോന്നിയത് പൊലെ ഓരോന്നും ചിന്തിച്ച് കൂട്ടി, എത്ര വേഗമാണ് മറ്റുള്ളവരെ വിധിക്കുന്നത്. ആരെങ്കിലും അവരുടെ സ്വഭാവത്തിൽ നിന്ന് അല്പം മാറിയാൽ, ഒന്നും മനസിലാക്കാതെ അവരെ ജഡ്ജ് ചെയ്യും. എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കുകയോ, അല്‍പം അനുകമ്പ കാണിക്കുകയോ ചെയ്യാറില്ല. വിധിയെഴുതാനെന്ത് തിടുക്കമാണ്', നടാഷ പറഞ്ഞു.
നടാഷ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ നിന്ന് പാണ്ഡ്യയുടെ ചിത്രങ്ങൾ നീക്കം ചെയ്തതായി ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചൂണ്ടിക്കാണിച്ചതോടെ ആണ് കിംവദന്തികൾ ആരംഭിച്ചത്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ദമ്പതികൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ചിത്രങ്ങളൊന്നം പങ്കിട്ടില്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടി. ഇതോടെ, ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി, നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറികളും ചർച്ചയായിരുന്നു.
ഈ വർഷത്തെ ഐപിഎൽ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ടീമും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മോശം പ്രകടനമാണ് കാഴ്ചവച്ചത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിൽ അടക്കം വലിയ രീതിയിലുള്ള വിമർശനമാണ് താരം നേരിട്ടത്. വിമർശനങ്ങളിൽ​ നിന്ന് രക്ഷ നേടാനായി, സഹതാപ തരംഗം സൃഷ്ടിക്കാനുള്ള പി.ആർ തന്ത്രമായിരുന്നു വിവാഹമോചന അഭ്യൂഹങ്ങൾ എന്ന് ഓൺലൈനിൽ​ ഒരുകൂട്ടം ആളുകൾ ആരോപിച്ചിരുന്നു.
2020ൽ വിവാഹിതരായ ഹാർദികിനും നടാഷയ്ക്കും ഒരു മകനുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലളിതമായ വിവാഹ ചടങ്ങുകളാണ് നടന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.