scorecardresearch

ഏയ് ചേട്ടാ, അവനെ കൂടി കൊണ്ട് പോകൂ; ടിക്കറ്റെടുത്തില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ട് ക്രൂരത

Dog viral video: കണ്ണൂരിൽ നിന്ന് കാസർകോട് വരെ ഇന്ത്യൻ റെയിൽവേയുടെ നല്ല മനസ് കൊണ്ട് ഫ്രീയായി യാത്ര ചെയ്ത ആൾ...ടിക്കറ്റ് എടുക്കാതെ ബസിലും കയറി നിലയുറപ്പിച്ചു

Dog viral video: കണ്ണൂരിൽ നിന്ന് കാസർകോട് വരെ ഇന്ത്യൻ റെയിൽവേയുടെ നല്ല മനസ് കൊണ്ട് ഫ്രീയായി യാത്ര ചെയ്ത ആൾ...ടിക്കറ്റ് എടുക്കാതെ ബസിലും കയറി നിലയുറപ്പിച്ചു

author-image
Trends Desk
New Update
Dog viral video

Screengrab

മിണ്ടാപ്രാണികളോട് നമ്മൾ അൽപ്പമെങ്കിലും മനുഷ്യത്വം കാണിക്കണ്ടേ? ബസിൽ യാത്ര ചെയ്യാൻ ആഗ്രഹിച്ച് കയറിയ ഒരാളെ ഇറക്കി വിടുന്നത് ശരിയാണോ? വിഡിയോ കണ്ടിട്ട് നിങ്ങൾ തന്നെ പറയു. തന്റെ ആഗ്രഹം പൂർത്തിയാക്കാനാവാതെ ബസിൽ നിന്ന് ഇറങ്ങേണ്ടി വന്ന നായയ്ക്കൊപ്പം എന്ന് പറഞ്ഞ് ഒരു ഹാഷ്ടാഗ് ഉണ്ടാക്കിയാലോ എന്ന് വിഡിയോ കണ്ട് പലരും ചോദിക്കുന്നുണ്ട്. 

Advertisment

ബസിൽ കയറിക്കൂടിയ നായയെ ഇറക്കി വിടുന്ന കണ്ടക്ടറുടെ വിഡിയോയാണ് വൈറലായത്. കണ്ണൂരിൽ നിന്ന് കാസർകോട് വരെ ഇന്ത്യൻ റെയിൽവേയുടെ നല്ല മനസ് കൊണ്ട് ഫ്രീയായി യാത്ര ചെയ്ത ആൾ...ടിക്കറ്റ് എടുക്കാതെ ബസിലും കയറി നിലയുറപ്പിച്ചു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആ മനസിനെ നമ്മൾ ഇങ്ങനെ നിരാശപ്പെടുത്താമോ?

Also Read: 'ചന്ദ്രക്ക് ഒരു പുതിയ തുണ'; വൈറലായി ബാറ്റ്മാന്റെ എൻട്രി

ബസിൽ കയറിക്കൂടിയ നായ എന്തായാലും സോഷ്യൽ മീഡിയയിൽ താരമായി. കൗതുകം നിറയുന്ന വിഡിയോയ്ക്കടിയിൽ നിരവധി രസകരമായ കമന്റുകളുമാണ് വരുന്നത്. ലേ കണ്ടക്ടർ: ക്യാഷ് ഇല്ലെങ്കിൽ ജിപേ ഉണ്ടോ? ലേ പട്ടി: എനിക്ക് 'പേ' ഉണ്ട്...ഡാ ചേട്ടാ, അവനെ കൂടി കൊണ്ടുപോകൂ എന്നിങ്ങനെയാണ് കമന്റുകൾ നിറയുന്നത്. 

Advertisment

Also Read: ബീഫ് ഫ്രൈക്ക് മുകളിലേക്ക് എന്താണ് ഒഴിക്കുന്നത്? ഓണത്തിന് ഈ കോംബോ ഒരു വികാരമാണത്രെ!

ഇറക്കി വിടരുതായിരുന്നു പാവം. പോയിട്ട് വല്ല അത്യാവശ്യവും ഉണ്ടാവും. കണ്ടക്ടറുടെ പേരിൽ നടപടി എടുക്കണം വഴിയിൽ ഇറക്കി വിട്ടതിന്. നായ സാറിനും ഇല്ലേ അവകാശങ്ങൾ എന്നിങ്ങനെ നായയെ പിന്തുണച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്കടിയിൽ വരുന്നത്.

Read More: 'ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്;' സ്രാവിനെയും തോളിലിട്ടുള്ള ആ വരവ് കണ്ടോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: