/indian-express-malayalam/media/media_files/uploads/2022/01/up-minister-dara-singh-chauhan-quits-joins-sp-603965-FI.jpg)
ദാരാസിങ് ചൗഹാന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ധാരാസിങ് ചൗഹാന്‍ രാജിവച്ചു. പിന്നാക്ക വിഭാഗത്തിലെ ജനങ്ങളോട് യോഗി സര്‍ക്കാരിന്റെ സമീപനം അവഗണന നിറഞ്ഞതായിരുന്നുവെന്ന് ധാരാസിങ് രാജിക്കത്തില്‍ കുറ്റപ്പെടുത്തി.
"മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ വനം, പരിസ്ഥിതി, മൃഗ ഹോർട്ടികൾച്ചർ മന്ത്രി എന്ന നിലയിൽ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാൽ പിന്നാക്ക, ദലിതർ, കർഷകർ, തൊഴിൽ രഹിതരായ യുവാക്കൾ എന്നിവരോടുള്ള സർക്കാരിന്റെ സമീപനം വളരെ അവഗണന നിറഞ്ഞതായിരുന്നു. ഞാൻ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നു," ധാരാസിങ് രാജിക്കത്തില്‍ പറയുന്നു.
ബിജെപിയില്‍ നിന്ന് രാജിവച്ച ധാരാസിങ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ധാരാസിങ്ങിനെ സ്വീകരിച്ചു. "സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ പോരാളിയായ ധാരാസിങ് ചൗഹാൻ ജിക്ക് സ്വാഗതവും ആശംസകളും," അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.
‘सामाजिक न्याय’ के संघर्ष के अनवरत सेनानी श्री दारा सिंह चौहान जी का सपा में ससम्मान हार्दिक स्वागत एवं अभिनंदन!
— Akhilesh Yadav (@yadavakhilesh) January 12, 2022
सपा व उसके सहयोगी दल एकजुट होकर समता-समानता के आंदोलन को चरम पर ले जाएँगे… भेदभाव मिटाएँगे! ये हमारा समेकित संकल्प है!
सबको सम्मान ~ सबको स्थान!#मेला_होबेpic.twitter.com/rGxMYUyvsd
ഇന്നലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ദലിതര്‍, പിന്നാക്കക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിത യുവാക്കള്‍, ചെറുകിട, ഇടത്തരം വ്യവസായികള്‍ എന്നിവരോടുള്ള അവഗണനാ മനോഭാവം ചൂണ്ടിക്കാട്ടി തന്നെയായിരുന്നു സ്വാമി പ്രസാദ് മൗര്യയുടേയും രാജി. എംഎല്‍എമാരായ റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപി, ഭാഗ്വതി പ്രസാദ് സാഗ എന്നിവര്‍ മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി വന്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചതിനു പിന്നാലെയാണു മന്ത്രിമാരുടെ രാജി. പാര്‍ട്ടി പ്രവര്‍ത്തകര്‍ അഞ്ച് പേരടങ്ങുന്ന സംഘങ്ങളായി വീടുവീടാന്തരം കയറിയാണു പ്രചാരണം. സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെയ്ത കാര്യങ്ങൾ വോട്ടര്‍മാരെ അറിയിക്കാൻ വലിയ ടിവി സ്‌ക്രീനുകളുള്ള ‘എല്‍ഇഡി റാത്തുകള്‍’ 14 മുതല്‍ സ്ഥാപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഫെബ്രുവരി പത്തിനാണ് ആദ്യ ഘട്ടം. അവസാന ഘട്ടം മാർച്ച് ഏഴിനും. മാർച്ച് 10നാണു വോട്ടെണ്ണൽ.
Also Read: യുപിയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രി രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.