/indian-express-malayalam/media/media_files/uploads/2021/04/yogi-adityanath-on-love-jihad-during-kerala-election-campaign-476931-FI.jpeg)
യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി രണ്ടാം തവണയും സ്ഥാനമേറ്റു. കേശവ് മൗര്യയും ബ്രജേഷ് പാഥകും ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലഖ്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിംഗും ഉൾപ്പെടെയുള്ള പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സിസിടിവികളും ഡ്രോണുകളും വിന്യസിച്ചു, അതേസമയം സിവിൽ പോലീസിലെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയിലെയും (പിഎസി) 7,000 ഉദ്യോഗസ്ഥരെയും ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (എടിഎസ്) അംഗങ്ങളെയും വേദിക്ക് സമീപം വിന്യസിച്ചിരുന്നു.
അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചു. 1985-ന് ശേഷം യുപിയിൽ അധികാരം നിലനിർത്തുന്ന ആദ്യ പാർട്ടിയായി ബിജെപി മാറി.
വ്യാഴാഴ്ച ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി ആദിത്യനാഥിനെ ഒറ്റക്കെട്ടായി തിരഞ്ഞെടുത്തിരുന്നു. ബിജെപിയുടെ രണ്ട് സഖ്യകക്ഷികളായ അപ്നാ ദൾ (സോണലാൽ), നിഷാദ് പാർട്ടി എന്നിവയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു.
Also Read: ഉഭയകക്ഷി ബന്ധം സാധാരണഗതിയിലാകാന്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം: ജയശങ്കര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.