scorecardresearch

ആശങ്കയുടെ ആഴം; രക്ഷാപ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തി, കുട്ടിക്ക് ജീവനുണ്ടെന്ന് റിപ്പോര്‍ട്ട്

പാറയില്ലാത്ത സ്ഥലം കണ്ടെത്താനായി മണ്ണ് പരിശോധന നടത്താനാണ് തീരുമാനം

പാറയില്ലാത്ത സ്ഥലം കണ്ടെത്താനായി മണ്ണ് പരിശോധന നടത്താനാണ് തീരുമാനം

author-image
WebDesk
New Update
ആശങ്കയുടെ ആഴം; രക്ഷാപ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തി, കുട്ടിക്ക് ജീവനുണ്ടെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചു. സമാന്തര കിണര്‍ കുഴിക്കാനുള്ള നീക്കത്തിന് കാഠിന്യമേറിയ പാറ തടസമാകുന്നതാണ് കാരണം. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാനും ആലോചന നടക്കുന്നുണ്ട്. പാറയില്ലാത്ത സ്ഥലം കണ്ടെത്താനായി മണ്ണ് പരിശോധന നടത്താനാണ് തീരുമാനം. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥർ ഇന്നു രാവിലെ യോഗം ചേരും. കുട്ടിക്ക് ഇപ്പോഴും ജീവനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisment

കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ അതുവഴി പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ, കാഠിന്യമേറിയ പാറ തടസമായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കുട്ടിയെ പുറത്തെത്തിച്ചാൽ അടിയന്തര ചികിത്സാ സഹായം ഉറപ്പാക്കുന്നതിനുവേണ്ടി ഡോക്ടർമാരുടെ വിദഗ്ധ സംഘം ക്യാംപ് ചെയ്തിട്ടുണ്ട്.

Read Also: കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരനായി പ്രാർത്ഥനകളോട രജനീകാന്തും കമൽഹാസനും

കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയിരുന്നു. നിലവില്‍ 100 അടിയോളം താഴ്ചയിലാണുള്ളത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുച്ചിറപ്പള്ളി-നാടുകാട്ടുപ്പട്ടിയില്‍ പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ വീണത്. കുഴല്‍ക്കിണറിനായി എടുത്ത കുഴിയിലാണു വീണത്.

Advertisment

ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് 70 അടിയോളം താഴ്ചയിലേക്കു പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.

കുഴല്‍ക്കിണറിനു സമാന്തരമായ മറ്റൊരു കുഴിയെടുത്തു രക്ഷിക്കാനായിരുന്നു ആദ്യ നീക്കം. ഇതില്‍നിന്ന് സുജിത്ത് തങ്ങിനില്‍ക്കുന്നയിടത്തേക്കു തുരങ്കം നിര്‍മിക്കാനായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ പാറ നിറഞ്ഞ പ്രദേശമായതിനാല്‍ 10 അടിയോളം കുഴിച്ചതിനു ശേഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണു കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയത്.

രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍ജില്ലകളില്‍ നിന്നു കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. 60 അടിയോളം വരെ മൈക്രോ ക്യാമറ എത്തിക്കാനായിട്ടുണ്ട്. ഇതുവഴിയാണു കുട്ടിയെ നിരീക്ഷിക്കുന്നത്. കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയാനാവുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയഭാസ്‌കറെ കൂടാതെ ടൂറിസം മന്ത്രി വി. നടരാജന്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി വലാര്‍മതി തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: