scorecardresearch

ഇന്ത്യ-ഓസ്ട്രേലിയ സിഡ്‌നി ടെസ്റ്റിൽ തനിക്ക് രണ്ട് പിഴവുകൾ സംഭവിച്ചെന്ന് സ്റ്റീവ് ബക്‌നർ

"ഒരു ടെസ്റ്റിൽ രണ്ട് തെറ്റുകൾ വരുത്തിയ ആദ്യ അമ്പയർ ഞാനാണോ? ഇപ്പോഴും ആ രണ്ട് തെറ്റുകൾ എന്നെ വേട്ടയാടുന്നതായി തോന്നുന്നു,” ബക്‌നർ പറഞ്ഞു.

"ഒരു ടെസ്റ്റിൽ രണ്ട് തെറ്റുകൾ വരുത്തിയ ആദ്യ അമ്പയർ ഞാനാണോ? ഇപ്പോഴും ആ രണ്ട് തെറ്റുകൾ എന്നെ വേട്ടയാടുന്നതായി തോന്നുന്നു,” ബക്‌നർ പറഞ്ഞു.

author-image
Sports Desk
New Update
Steve Bucknor, bucknor, Sydney Test, Steve Bucknor sydney test wrong decision, australia vs india, sydney test 2008, numpiring sydney test 2008, india vs australia 2008, cricket news

Steve Bucknor admits to ‘two mistakes’ in the controversial Sydney Test in 2008 (Source: Screengrab)

2008 ലെ ഏറെ വിവാദമായ ഇന്ത്യ-ഓസ്ട്രേലിയ സിഡ്നി ടെസ്റ്റിൽ തനിക്ക് ‘രണ്ട് തെറ്റുകൾ’ സംഭവിച്ചതായി മുൻ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ സ്റ്റീവ് ബക്ക്നർ. ഇന്ത്യക്ക് നഷ്ടം വരുത്തുന്ന തരത്തിലുള്ള തെറ്റുകളായിരുന്നു ഇതെന്നും ബക്ക്നർ പറഞ്ഞു. ആൻഡ്രൂ സൈമൺസിനോട് ഹർഭജൻ സിങ്ങ് അപമര്യാദയായി പെരുമാറി എന്ന വിവാദം നടന്നത് 2008ലെ സിഡ്നി ടെസ്റ്റിലായിരുന്നു. മത്സരത്തിൽ തനിക്ക് സംഭവിച്ച പിഴവുകൾ അന്നുമുതൽ തന്നെ വേട്ടയാടിയതായി മിഡ്ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ബക്ക്നർ പറഞ്ഞു.

Advertisment

“2008 ലെ സിഡ്നി ടെസ്റ്റിൽ ഞാൻ രണ്ട് തെറ്റുകൾ വരുത്തി. ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സംഭവിച്ച ഒരു തെറ്റ്, ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാനെ സെഞ്ച്വറി നേടാൻ അനുവദിച്ചു. രണ്ടാമത്തെ തെറ്റ് അഞ്ചാം ദിനത്തിലായിരുന്നു, അതായിരിക്കാം ഇന്ത്യയ്ക്ക് മത്സരം നഷ്ടമാവാൻ കാരണമായിട്ടുണ്ടാവുക. അഞ്ച് ദിവസത്തിനുള്ളിലെ രണ്ട് തെറ്റുകൾ ആണ് അവ . ഒരു ടെസ്റ്റിൽ രണ്ട് തെറ്റുകൾ വരുത്തിയ ആദ്യ അമ്പയർ ഞാനാണോ? ഇപ്പോഴും ആ രണ്ട് തെറ്റുകൾ എന്നെ വേട്ടയാടുന്നതായി തോന്നുന്നു,” ബക്‌നർ പറഞ്ഞു.

Read More: മറക്കാനാവാത്ത ആ വിജയാഘോഷത്തിന് 18 വയസ്സ്; ഗാംഗുലിയും യുവനിരയും നേടിയ ലോർഡ്‌സിലെ ജയത്തിനും

അക്കാലത്ത് ഡിആർ‌എസ് ഇല്ലായിരപുന്നു. 30 റൺസെടുത്ത സൈമൺസിന്റെ ബാറ്റിൽ ഇഷാന്ത് ശർമയുടെ പന്ത് തട്ടിയ ശേഷമാണ് വിക്കറ്റ് കീപ്പറായിരുന്ന ധോണി ക്യാച്ച് ചെയ്തത്. എന്നാൽ സൈമൺസ് നോട്ട് ഔട്ട് ആണെന്നാണ് ബക്ക്നർ വിധിച്ചത്. ഇതാണ് ആദ്യത്തെ തെറ്റായി മുൻ അംപയർ ചൂണ്ടിക്കാട്ടിയത്.

Advertisment

publive-image 2008ലെ സിഡ്നി ടെസ്റ്റിൽനിന്ന്

രണ്ടാമത്തെ തെറ്റായി ബക്ക്നർ പറയുന്നത് ടെസ്റ്റിന്റെ അവസാന ദിവസം രാഹുൽ ദ്രാവിഡിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തീരുമാനത്തെയാണ്. ദ്രാവിഡ് ക്യാച്ച് ഔട്ടായതായി തെറ്റായി നിർണയിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 53 റൺസ് നേടിയ ശേഷമാണ് അന്ന് ദ്രാവിഡ് പുറത്തായത്. മിച്ചൽ ജോൺസന്റെ പന്ത് മാത്യു ഹെയ്ഡൻ ക്യാച്ച് ചെയ്യുകയായിരുന്നു. എന്നാൽ പന്ത് ദ്രാവിഡിന്റെ ബാറ്റിൽ തട്ടിയിട്ടില്ലായിരുന്നു. മത്സരത്തിൽ 122 റൺസിന് ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു.

“എന്തുകൊണ്ടാണ് തെറ്റുകൾ സംഭവിക്കുന്നതെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്,” ബക്ക്നർ പറഞ്ഞു. “സമാന തെറ്റുകൾ വീണ്ടും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഞാൻ ഒഴികഴിവ് പറയുന്നില്ല, പക്ഷേ കാറ്റ് പിച്ചിൽ നിന്ന് വീശുകയും ശബ്‌ദം കാറ്റിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. കമന്റേറ്റർമാർ സ്റ്റമ്പ് മൈക്കിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അമ്പയർമാർക്ക് ഉറപ്പില്ലായിരിക്കാം. ഇത് കാഴ്ചക്കാർക്ക് അറിയാത്ത കാര്യങ്ങളാണ്, ” ബക്ക്നർ പറഞ്ഞു.

Read More: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ

അമ്പയറിംഗ് പിശകിന്റെ ഫലമായി, പെർത്തിലെ മൂന്നാം ടെസ്റ്റിന്റെ ചുമതലയിൽ നിന്ന് ഐ‌സി‌സി ബക്ക്നറിനെ നീക്കം ചെയ്തിരുന്നു

ബക്ക്നർ ഒരു മഹത്തായ കരിയർ നേടിയ അംപയറാണ് ബക്ക്നർ. അദ്ദേഹത്തിന്റെ ജീവിത യാത്രയിൽ അത് ദൃശ്യമാണ്. “1992 ലോകകപ്പിന് മുമ്പ് ഞാൻ നാല് ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും മാത്രമാണ് പോയത്,” ബക്ക്നർ അനുസ്മരിച്ചു. “ആ ലോകകപ്പിൽ കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ള ഒരേയൊരു അംപയർ ഞാനായിരുന്നു. അതിനാൽ ഞാൻ അവിടെ ഉണ്ടായിരിക്കാൻ പര്യാപ്തനാണോ എന്ന് എനിക്കറിയില്ലായിരുന്നു. ടൂർണമെന്റിന്റെ സമയത്ത്, ഞാൻ വളരെ നന്നായി പ്രവർത്തിക്കുന്നുവെന്ന് എന്നോട് ആളുകൾ പറഞ്ഞു. ക്യാപ്റ്റൻമാർക്ക് നല്ല കാര്യങ്ങൾ പറയാനുണ്ടായിരുന്നു. സെമി ഫൈനലിലേക്കുള്ള ആറ് അമ്പയർമാരിൽ ഒരാളായിരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരു റിസർവ് അമ്പയർ ആകുന്നതിൽ ഞാൻ സന്തുഷ്ടനാകുമായിരുന്നു. ഓക്ലാൻഡിൽ നടന്ന ന്യൂസീലൻഡ്- പാകിസ്ഥാൻ സെമി ഫൈനലിലും ഞാൻ അംപയറായി. മത്സരശേഷം എന്നോട് പറഞ്ഞു, ഞാനാണ് ഫൈനലിലും അംപയറാവുകയെന്ന്,’ ബക്നർ ഓർത്തെടുത്തു.

Read More: ‘എന്റെ പന്ത് സച്ചിന്റെ മൂക്കിൽ ഇടിച്ചു, പക്ഷേ അതിനു ശേഷം അദ്ദേഹം ദൃഢനിശ്ചയത്തോടെ കളിച്ചു’: ആദ്യ ടെസ്റ്റ് ഓർമകളുമായി വഖാർ യൂനുസ്

“1996ലെ വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ സെമി ഫൈനലിൽ ഞാൻ ഓർക്കുന്നു. ഞാൻ ദില്ലിയിലായിരുന്നു, ഓസ്‌ട്രേലിയ 4 വിക്കറ്റിന് 15 റൺസുള്ളപ്പോൾ ഞാൻ എന്റെ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തുപോയി. ഞാൻ ലോബിയിൽ ഇറങ്ങി ജമൈക്കയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞു. ഞാൻ എന്റെ ബാഗുകൾ പായ്ക്ക് ചെയ്ത് പിറ്റേന്ന് രാവിലെ പുറപ്പെടാൻ തയ്യാറായി. അന്ന് രാത്രി വെസ്റ്റ് ഇൻഡീസ് തോറ്റു. വെസ്റ്റ് ഇൻഡീസ് ഫൈനലിൽ എത്തണമെന്ന് ആഗ്രഹിച്ചതിനാൽ എനിക്ക് സങ്കടമുണ്ടായിരുന്നു. എന്നാൽ വ്യക്തിപരമായി, ഞാൻ സന്തുഷ്ടനായിരുന്നു. കളി അവസാനിച്ചുകഴിഞ്ഞാൽ, എന്നോട് പറഞ്ഞു, ഫൈനലിനായി പാകിസ്ഥാനിലേക്ക് ആദ്യം പുറപ്പെടാൻ വേണ്ടി,’ ബക്ക്നർ ഓർത്തെടുത്തു.

128 ടെസ്റ്റുകളിലും 181 ഏകദിനങ്ങളിലും അംപയറിങ്ങ് നടത്തിയ ബക്ക്നർ 2009ലാണ് വിരമിച്ചത്.

Read More: Steve Bucknor admits two mistakes in 2008 Sydney Test that cost India the game

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: