/indian-express-malayalam/media/media_files/uploads/2020/07/rhea-chakraborty-759.jpg)
മുംബെെ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ ഇന്ന് ചോദ്യം ചെയ്യും. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് റിയയെ ചോദ്യം ചെയ്യുക. ലഹരിമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ഷോവിക് ചക്രബർത്തിയെയും സാമുവൽ മിറാൻഡയെയും നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയയെ ചോദ്യം ചെയ്യുന്നത്. റിയയെ സംബന്ധിച്ച് ഇന്ന് നിർണായക ദിനമാണ്.
മോഡലും അഭിനേത്രിയുമായ റിയക്കെതിരെ മയക്കുമരുന്ന് നിയമപ്രകാരം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഓഗസ്റ്റ് 26 നു എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. നടൻ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. റിയയെ ചോദ്യം ചെയ്‌ത ഇഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.
Read Also: എനിക്കൊരു കുഞ്ഞ് സുശാന്തിനെ വേണമായിരുന്നു: റിയ ചക്രവർത്തി
നർക്കോടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബസ്റ്റൻസസ് ആക്ടിലെ (എൻഡിപിഎസ്) വകുപ്പുകൾ പ്രകാരമാണ് എൻസിബി റിയക്കെതിരെ കേസെടുത്തത്. എൻഡിപിഎസിലെ 28 (കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ), 29 (കുറ്റകൃത്യത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമുള്ള ശിക്ഷ), 20-ബി (കഞ്ചാവ് ഉപയോഗിക്കുന്നതോ കൈവശം വയ്ക്കുന്നതോ വിൽപന നടത്തുന്നതോ ചെയ്യുന്നത്) വകുപ്പുകൾ പ്രകാരമാണ് എൻസിബി എഫ്ഐആർ രജിസ്ട്രർ ചെയ്തത്.
അതേസമയം, സുശാന്ത് സിങ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ താരത്തിന്റെ വീട്ടുജോലിക്കാരൻ ഇന്നലെ അറസ്റ്റിലായി. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് സുശാന്ത് സിങ്ങിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം കൂടിയായ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിലാണ് അറസ്റ്റ്. ഇന്നലെ രാവിലെ മുതൽ ചോദ്യം ചെയ്‌തുവരികയായിരുന്നു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി. ഡൽഹി എയിംസിൽ നിന്നെത്തിയ വിദഗ്‌ധ സംഘം സുശാന്തിന്റെ മുംബെെയിലെ വസതിയിൽ പരിശോധന നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.