scorecardresearch

രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ ‘രാജ്യത്തെ മുഴുവൻ അയോധ്യയാക്കാൻ’ ആർഎസ്എസ് പദ്ധതി തയ്യാറാക്കുന്നു

അയോധ്യയിൽ നിന്നുള്ള വഴിപാട് രാജ്യത്തുടനീളം വീടുവീടാന്തരം വിതരണം ചെയ്യും , അന്നേ ദിവസം അഞ്ച് ലക്ഷം ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തകർ പരിപാടികൾ സംഘടിപ്പിക്കും. ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം നടത്തും

അയോധ്യയിൽ നിന്നുള്ള വഴിപാട് രാജ്യത്തുടനീളം വീടുവീടാന്തരം വിതരണം ചെയ്യും , അന്നേ ദിവസം അഞ്ച് ലക്ഷം ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തകർ പരിപാടികൾ സംഘടിപ്പിക്കും. ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം നടത്തും

author-image
WebDesk
New Update
Ram temple | Ayodhya

അഞ്ച് ലക്ഷത്തിലധികം ക്ഷേത്രങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ച് രാജ്യം മുഴുവൻ അയോധ്യയാക്കുക എന്നതാണ് ആർ എസ് എസ്സിന്റെ പദ്ധതി

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ  പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി  ആർ എസ് എസ്സിന്റെ രാജ്യത്തുടനീളമുള്ള   45 പ്രാന്ത് (പ്രാദേശിക) ഘടകങ്ങളിൽ  നിന്നുള്ള ആയിരത്തോളം ആർ എസ് എസ് സന്നദ്ധപ്രവർത്തകർ ജനുവരി 22 ന് അടുത്തുള്ള ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കും. അവർ “അക്ഷത് (വിശുദ്ധ വഴിപാട്)” വീടുതോറും വിതരണം ചെയ്യും.

Advertisment

ആർഎസ്എസ്, വിഎച്ച്പി, ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്നിവയുടെ നേതാക്കൾ ബിജെപി ഉൾപ്പെടെയുള്ള അനുബന്ധ സംഘടനകളുമായി അവരുടെ പ്രാദേശിക യൂണിറ്റുകളിൽ ഏകോപന യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ കാശി, അവധ്, ബ്രജ്, മീററ്റ് (ഉത്തർപ്രദേശിൽ), ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഇത്തരം യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.

വിഎച്ച്‌പിയുടെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റും ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായ് ഒക്ടോബർ 29-ന് വാരാണസിയിൽ കാശി പ്രാന്തത്തിന്റെ യോഗം ചേർന്നു.  ഈ ആഴ്ച ആദ്യം ലഖ്‌നൗവിൽ നടന്ന അവധ് പ്രാന്ത് യോഗത്തെ ട്രസ്റ്റ് അംഗം അനിൽ മിശ്ര അഭിസംബോധന ചെയ്തു. ഒരു മുതിർന്ന വിഎച്ച്പി നേതാവ് അടുത്തിടെ ഉത്തരാഖണ്ഡ് പ്രാന്ത് യോഗത്തെ അഭിസംബോധന ചെയ്തു.

"ഉത്തരാഖണ്ഡിലുടനീളം പ്രമുഖ ക്ഷേത്രങ്ങളിൽ പലതും  സ്ഥിതി ചെയ്യുന്നത് മലയോര മേഖലയായതിനാൽ, ജനുവരി 22ന് ഈ ക്ഷേത്രങ്ങളിൽ അക്ഷത് വിതരണത്തിനും പൂജ സംഘടിപ്പിക്കുന്നതിനും  പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണത്തിനും ഞങ്ങൾക്ക് 1,000-ലധികം പ്രവർത്തകർ ആവശ്യമാണ്,” എന്ന്  ഡെറാഡൂണിലെ ഒരു ആർ എസ് എസ് ഭാരവാഹി പറഞ്ഞു.

Advertisment

ഞായറാഴ്ച അയോധ്യയിലെ രാമജന്മഭൂമിയിൽ 200 ഓളം വി എച്ച് പി, ആർ എസ് എസ്  പ്രവർത്തകർക്ക്  അക്ഷത് - മഞ്ഞളും നെയ്യും കലർത്തിയ അരി - പിച്ചള കുടത്തിൽ അയയ്ക്കും. തുടർന്ന് അവർ തങ്ങളുടെ പ്രാദേശിക  ആസ്ഥാനത്തേക്ക് പോകും.

“ഓരോ പ്രാന്ത് പ്രവർത്തകനും അഞ്ച് കിലോ അക്ഷത് വീതം നൽകും. വിതരണത്തിനായി അവർ അതത് പ്രദേശങ്ങളിലെ ആസ്ഥാനത്തേക്ക് കൊണ്ടുപോകും. അതിൽ കൂടുതൽ അരിയും മഞ്ഞളും കലർത്തും. ഡിസംബർ അവസാനത്തോടെ രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലും വാർഡുകളിലും അക്ഷത് എത്തും. ജനുവരി ഒന്ന് മുതൽ ജനുവരി 15 വരെ ഇത് വീടുവീടാന്തരം വിതരണം ചെയ്യും. അഞ്ച് കോടി വീടുകളിൽ ദീപാലങ്കാരങ്ങൾ നടത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു, “അഞ്ച് ലക്ഷത്തിലധികം ക്ഷേത്രങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് രാജ്യം മുഴുവൻ അയോധ്യയാക്കുക എന്നതാണ് പദ്ധതി” എന്ന് അദ്ദേഹം വിശദീകരിച്ചു.

ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുക്കും, ഇവർക്കൊപ്പം 4,000 സന്ന്യാസിമാരും "2,500 പൗരപ്രമുഖരും" ചടങ്ങിനെത്തും.

പിന്നീട്, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആർഎസ്എസ് പ്രവർത്തകരും രാമക്ഷേത്രം സന്ദർശിക്കും. കാശി മേഖലയിലെ ഏകദേശം 25,000 ആർ എസ് എസ് പ്രവർത്തകർ  ജനുവരി 30 ന് അയോധ്യ സന്ദർശിക്കാൻ ഒരുങ്ങുന്നു.

അയോധ്യയിലെ ബിജെപി നേതാക്കൾക്കാണ് "സേവാ കാര്യ (സേവനം)" എന്ന ചുമതലയും നൽകിയിട്ടുണ്ട്. "ജനുവരി ഒന്ന് മുതൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന സാമൂഹിക സംഘടനകളുടെ പട്ടിക ഞങ്ങൾ തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. ഭക്തർക്കും പ്രവർത്തകർക്കും വൈദ്യസഹായം നൽകുന്നതിനായി ബി ജെ പിയുടെ മെഡിക്കൽ സെൽ ഡോക്ടർമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നു," അയോധ്യയിലെ ഒരു ബിജെപി ഭാരവാഹി പറഞ്ഞു.

Also Read: അയോധ്യയിലെ രാമക്ഷേത്രത്തിന് വഴിതുറന്നത് രാജീവ് ഗാന്ധിയെന്ന് കമൽനാഥ്

Ram Temple Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: