scorecardresearch

പ്രിയങ്ക ഗാന്ധിയുടെ സ്‌കൂട്ടര്‍ യാത്ര: വിമര്‍ശിച്ച് സിആര്‍പിഎഫ്

ലക്‌നൗവില്‍ പൊലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു

ലക്‌നൗവില്‍ പൊലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു

author-image
WebDesk
New Update
പ്രിയങ്ക ഗാന്ധി സഞ്ചരിച്ച സ്‌കൂട്ടറിന് പിഴ: തുക താനടയ്ക്കുമെന്നു വാഹനമുടമ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ പൊലീസ് തടഞ്ഞപ്പോള്‍ പ്രിയങ്ക ഗാന്ധി സ്‌കൂട്ടറില്‍ കയറിപ്പോയതിനെ വിമര്‍ശിച്ച് സിആര്‍പിഎഫ്. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് സിആര്‍പിഎഫ് വിശദീകരണം നല്‍കി. വേണ്ടത്ര സുരക്ഷയില്ലാതെ പ്രിയങ്ക ഗാന്ധി സ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്‌കൂട്ടറില്‍ കയറി പോയതാണെന്നും സിആര്‍പിഎഫ് പറയുന്നു.

Advertisment

ലക്‌നൗവിലെ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്ക ഗാന്ധി നേരത്തെ നല്‍കിയില്ലെന്നും സിആര്‍പിഎഫ് വിശദീകരിച്ചു. ലക്‌നൗവില്‍ പൊലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിആര്‍പിഎഫിന്റെ വിശദീകരണം.

Read Also: മകൾ ആരതി ഉഴിയുന്നത് കണ്ടു, വീട്ടിലെ ടിവി തല്ലിപ്പൊട്ടിച്ചെന്ന് അഫ്രീദി

സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ അപ്രതീക്ഷിതമായി പ്രിയങ്ക നടത്തിയ നീക്കമാണ് സ്‌കൂട്ടർ യാത്ര. മുന്‍കൂട്ടി പരിശോധന നടത്താത്ത പ്രദേശങ്ങളിലൂടെയാണ് യാത്ര ചെയ്തത്. ഈ വീഴ്ചകള്‍ പ്രിയങ്കയെ അറിയിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു. അപ്രതീക്ഷിതമായ മാറ്റമായിരുന്നിട്ടും ആവശ്യമായ സുരക്ഷ നല്‍കിയെന്നും സേന വിശദീകരിച്ചു.

Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു ശേഷം നേരത്തെ അറസ്റ്റിലായ രണ്ടുപേരുടെ വീടുകൾ സന്ദർശിക്കാൻ പോയതാണ് പ്രിയങ്ക. എന്നാൽ, അനുമതി നൽകാൻ സാധിക്കില്ലെന്ന് പൊലീസ് പറയുകയായിരുന്നു. ഇതോടെ വാക്കേറ്റമുണ്ടായി.

നിരോധനാജ്ഞ നിലവിലുള്ളതിനാൽ മുന്നോട്ടുപോകാൻ അനുമതി നൽകില്ലായിരുന്നു പൊലീസ് പറഞ്ഞത്. ഇത് കണക്കിലെടുക്കാതെ പ്രിയങ്ക മുന്നോട്ടുപോയി. വാഹനം പൊലീസ് തടഞ്ഞതോടെ ഒരു കോൺഗ്രസ് പ്രവർത്തകന്റെ സ്‌കൂട്ടറിൽ കയറിയാണ് പിന്നീട് പ്രിയങ്ക പോയത്. പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു.

Citizenship Amendment Act Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: