/indian-express-malayalam/media/media_files/uploads/2021/02/Rahul.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ഭീരുവാണെന്നും ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് നൽകിയെന്നും രാഹുൽ ആരോപിച്ചു. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ ചോദ്യം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളില്‍നിന്ന് ഇന്ത്യയും ചൈനയും ബുധനാഴ്‌ച മുതല്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ രാജ്യസഭയിൽ പറഞ്ഞിരുന്നു. സൈനികരെ പിൻവലിക്കാനുള്ള കേന്ദ്ര നടപടി ശരിയായില്ലെന്ന് രാഹുൽ ആരോപിച്ചു.
"എന്തുകൊണ്ടാണ് ഇന്ത്യയുടെ ഭൂപ്രദേശം ചൈനയ്ക്ക് നൽകാൻ മോദി തയ്യാറായത് ? ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തെ പ്രധാനമന്ത്രി പരിഹസിക്കുകയാണ്. രാജ്യത്തെ ജനങ്ങൾ ഒരിക്കലും ഇത് ആഗ്രഹിക്കുന്നില്ല. മോദി ഭീരുവാണ്. ചൈനയ്ക്ക് നേരെ നിൽക്കാൻ അദ്ദേഹത്തിനു ഭയമാണ്. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുക എന്നത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തവും ചുമതലയുമാണ്," രാഹുൽ ഗാന്ധി പറഞ്ഞു.
Read Also: പിണറായിയേക്കാൾ മികച്ച നേതാവ് ചെന്നിത്തല, മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം ഇനിയും കാണാൻ വയ്യ: മേജർ രവി
ഇന്ത്യയുടെ ഭൂപ്രദേശമായ ഫിംഗർ നാലിൽ നിന്ന് സൈന്യം ഫിംഗർ മൂന്നിലേക്ക് നീങ്ങുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു വടക്കുള്ള ഫിംഗര്‍ എട്ടിലേക്കും ഇന്ത്യ ഫിംഗര്‍ മൂന്നിലെ ധന്‍സിങ് ഥാപ പോസ്റ്റിലേക്കും പിന്മാറുമെന്നുമാണ് പ്രതിരോധമന്ത്രി അറിയിച്ചത്. ഫിംഗർ നാലിൽ നിന്ന് മൂന്നിലേക്ക് നീങ്ങുന്നത് ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈവശമാക്കിയതിനു തെളിവാണെന്നും രാഹുൽ പറയുന്നു.
"ഇന്ത്യയുടെ ഭൂമി ഫിംഗര്‍ നാല് വരെയാണ്. ഫിംഗര്‍ മൂന്ന് മുതല്‍ ഫിംഗര്‍ നാല് വരെയുളള ഇന്ത്യന്‍ ഭൂമിയാണ് പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനല്‍കിയത്. മറ്റൊന്ന്, തന്ത്രപരമായ ഡെപ്‌സാങ് മേഖലയില്‍ ചൈന അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതേകുറിച്ച്, പ്രതിരോധമന്ത്രി ഒരു വാക്കുപോലും പ്രതികരിച്ചിട്ടില്ല," രാഹുൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us