/indian-express-malayalam/media/media_files/uploads/2019/03/Supreme-Court-of-India.jpg)
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരം രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എഫ്.നരിമാൻ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിർദേശം.
സ്ഥാനാർഥികളുടെ പേരിലുളള ക്രിമിനൽ കേസ് വിവരങ്ങൾ, എന്തുകൊണ്ടാണ് അവരെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ട്വിറ്റർ പോലുളളവയിലും മാതൃഭാഷയിലുളള ഒരു പ്രാദേശിക പത്രത്തിലും ഒരു ദേശീയ ദിനപത്രത്തിലും പ്രസിദ്ധീകരിക്കേണ്ടത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം.
Read Also: ഇന്ത്യയിലെത്തുന്ന ട്രംപ് കാണാതിരിക്കാൻ ഗുജറാത്തിലെ ചേരികൾ അടയ്ക്കുന്നു
രാഷ്ട്രീയ പാർട്ടികൾ വിവരങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയോ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാതിരിക്കുകയോ ചെയ്താൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ നാല് പൊതുതിരഞ്ഞെടുപ്പുകളിൽ ക്രിമിനൽ കേസുകളുളള സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതിനെ തുടർന്നാണ് കോടതിയുടെ നിർദേശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.