scorecardresearch

അക്‌സായ് ചിൻ വഴി അതിർത്തി റെയിലുമായി ചൈന; നിരീക്ഷണം കടുപ്പിച്ച് ഇന്ത്യ

ഇന്ത്യയും ചൈനയും അവകാശപ്പെടുന്ന അക്സായി ചിൻ എന്ന പ്രദേശം, 1950കളുടെ അവസാനം മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയമാണ്

ഇന്ത്യയും ചൈനയും അവകാശപ്പെടുന്ന അക്സായി ചിൻ എന്ന പ്രദേശം, 1950കളുടെ അവസാനം മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയമാണ്

author-image
Avishek G Dastidar
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aksai Chin, China border rail, india china border tension, Aksai Chin issue, india china relations, Aksai Chin border, train on india china border, china trade, india;s territory captured by China, world news

ഇന്ത്യയുമായുളള അതിർത്തിയോട് ചേർന്ന അക്‌സായ് ചിൻ പ്രദേശത്തിലൂടെ 2025 ഓടെ റെയിൽവേ ശൃംഖല 4,000 കിലോമീറ്ററിലേക്കു വ്യാപിപ്പിക്കാൻ ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കപ്പെടാതെ നീളുമ്പോഴാണു ചൈനയുടെ ഈ നീക്കം. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഒരു ലക്ഷത്തിലധികം ചൈനീസ് സൈനികരാണു നിലയുറപ്പിച്ചിരിക്കുന്നത്.

Advertisment

ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന അക്‌സായ് ചിൻ പ്രദേശം 1950കളുടെ അവസാനം മുതൽ തർക്കവിഷയമാണ്. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ കേന്ദ്രമായിരുന്നു ഇത്.

അതിർത്തിയിലെ ചൈനയുടെ അടിസ്ഥാനസൗകര്യ വികസനം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യ, ചൈനീസ് സൈന്യത്തിനു കിഴക്കുനിന്ന് പടിഞ്ഞാറോട്ട് സേനയെ അനായാസം അണിനിരത്താൻ കഴിയുന്ന മാർഗമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നിരുന്നാലും, 33 മാസത്തിലേറെ നീണ്ട അതിർത്തി തർക്കത്തിനു ശേഷം ഈ പ്രഖ്യാപനം ചൈനയുടെ തന്ത്രമായി കാണണമെന്ന് ഇന്ത്യ കരുതുന്നു.

നിലവിലെ 1,359 കിലോമീറ്ററിൽനിന്ന് റെയിൽവേ ശൃംഖല വിപുലീകരിക്കാനുളഅള ചൈനയുടെ പദ്ധതികൾ ടിബറ്റ് ഓട്ടോണമസ് റീജിയൻ ഡെവലപ്‌മെന്റ് ആൻഡ് റിഫോം കമ്മിഷൻ വെളിപ്പെടുത്തി.

Advertisment

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അക്‌സായ് ചിന്നിലൂടെ കടന്നുപോകുന്ന നിർദിഷ്ട സിൻജിയാങ്-ടിബറ്റ് റെയിൽവേയുടെ ഷിഗാറ്റ്സെ-പഖുക്ത്സോ വിഭാഗം 2025-ഓടെ പുരോഗതി കൈവരിക്കുമെന്നു ചൈനയുടെ ഔദ്യോഗിക മാധ്യമം പറയുന്നു.

“2025-ഓടെ, സിചുവാൻ-ടിബറ്റ് റെയിൽവേയുടെ യാൻ-നൈൻചി വിഭാഗം, സിൻജിയാങ്-ടിബറ്റ് റെയിൽവേയുടെ ഷിഗാറ്റ്‌സെ-പഖുക്‌ത്‌സോ വിഭാഗം, യുനാനിലെ ബോമി-റൗക് വിഭാഗം എന്നിവയുൾപ്പെടെ നിരവധി റെയിൽവേ പദ്ധതികളുടെ നിർമാണം- ടിബറ്റ് റെയിൽവെയ്ക്ക് കാര്യമായ പുരോഗതിയുണ്ടാകും," റിപ്പോർട്ടിൽ പറയുന്നു.

14-ാം പഞ്ചവത്സര പദ്ധതി (2021-2025) പ്രകാരം അത് 55 കൗണ്ടികളെയും ജില്ലകളെയും ആത്യന്തികമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയാണിതെന്നു ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. 2035ഓടെ 1,000 കിലോമീറ്റർ കൂടി ഇതിനൊപ്പം കൂട്ടിച്ചേർക്കപ്പെടും.

അതിർത്തിയിൽ ചൈന അതിന്റെ സൈന്യവിന്യാസ ശേഷി ക്രമാനുഗതമായി വിപുലീകരിക്കുന്നു. ഏറ്റവും പുതിയ നീക്കത്തിൽ, മെയിൻ ലാൻഡിൽനിന്ന് സൈന്യത്തെയും വസ്തുക്കളെയും കൊണ്ടുപോകാനുള്ള അതിന്റെ കഴിവ് ഗണ്യമായി മെച്ചപ്പെടുത്തും.

ക്വിംഗ്ഹായ്-ടിബറ്റ് റെയിൽവേ ലൈൻ 2006 ജൂലൈയിലാണ് ആരംഭിച്ചത്. ലാസ-ഷിഗാറ്റ്സെ ലൈൻ 2014ൽ ആരംഭിച്ചു. ലാസ-നൈൻചി ലൈൻ 2021 ജൂണിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇത് നിലവിലെ റെയിൽവേ ശൃംഖലയുടെ മൊത്തം നീളം 1,359 കിലോമീറ്ററായി വർധിപ്പിച്ചു. 435 കിലോമീറ്ററുള്ള ലാസ-നൈൻചി പാതയ്ക്കു മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും.

ഇന്ത്യയുടെ മറുപടി

പുതിയ സാഹചര്യത്തിൽ, ചൈനയുമായുള്ള അതിർത്തിയോട് ചേർന്ന് തന്ത്രപ്രധാനമായ റെയിൽവേ ലൈനുകൾ നിർമിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയും വേഗത്തിലാക്കി. അതിർത്തി പ്രദേശത്തെ ഇന്ത്യയുടെ റെയിൽവേ മുന്നേറ്റങ്ങൾ നാല് നിർദിഷ്ട ലൈനുകളാണ്. മൂന്നെണ്ണം വടക്കുകിഴക്ക് പ്രദേശത്ത്, ഒന്ന് വടക്ക്. ഈ ലൈനുകൾ കൂടിച്ചേർന്നാൽ ഏകദേശം 1,352 കി.മീ ഉണ്ടാകും.

പഞ്ചാബ്, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെ 498 കിലോമീറ്റർ ദൈർഘ്യമുള്ള ഭാനുപ്ലി- ബിലാസ്പൂർ -മണാലി-ലേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. 83,360 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഘട്ടംഘട്ടമായി തുറക്കും. ഈ തന്ത്രപ്രധാനമായ പാത പൂർത്തിയാകുമ്പോൾ, ചൈനയുടെ ക്വിങ്ഹായ്-ടിബറ്റ് പാതയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാതയായി ഇത് മാറും

മറ്റു മൂന്ന് റെയിൽ പാതകളും അരുണാചൽ പ്രദേശിലെ അതിർത്തിയിലേക്കുള്ള ലിങ്കുകളാണ്. മിസ്സമാരി-ടെംഗ-തവാങ് (378 കി.മീ, 54,473 കോടി രൂപ); പാസിഘട്ട്-തേസു-റുപൈ (227 കിലോമീറ്റർ, 9,222 കോടി രൂപ); നോർത്ത് ലഖിംപൂർ -ബാമേ-സിലപഥർ (249 കിലോമീറ്റർ, 23,339 കോടി രൂപ). ഈ ലൈനുകളുടെ വിശദ പദ്ധതി റിപ്പോർട്ടുകൾ (ഡിപിആർ) തയാറായിട്ടുണ്ട്.

സായുധ സേനയുടെ ആവശ്യങ്ങൾക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നിർമിച്ച ഇവയെല്ലാം "തന്ത്രപ്രധാനമായ ലൈനുകൾ" എന്ന് ഔദ്യോഗികമായി പറയപ്പെടുന്നു. റെയിൽവേയും പ്രതിരോധവും തമ്മിൽ കൂടിയാലോചിച്ചശേഷമായിരിക്കും റിപ്പോർട്ടുകളുടെ പരിശോധനയും ഈ ലൈനുകളിലെ തുടർന്നുള്ള നടപടികളും നടക്കുകയെന്നു റെയിൽവേ വക്താവ് പറഞ്ഞു.

ഈ ബ്രോഡ്-ഗേജ് ലൈനുകളുടെ പദ്ധതികൾക്കു കുറഞ്ഞത് ഒരു ദശാബ്ദമെങ്കിലും പഴക്കമുണ്ട്. പ്രതിരോധ സ്ഥാപനം തിരിച്ചറിഞ്ഞ 14 തന്ത്രപ്രധാന ലൈനുകളുടെ ഭാഗമാണ് അവ.

Rail Project Railway China India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: