scorecardresearch

ബ്രിജ് ഭൂഷനെതിരായ സമരം; ഗുസ്തി താരങ്ങളെ പിന്തുണച്ച് അരവിന്ദ് കേജ്രിവാള്‍

എഎപി മന്ത്രിമാരായ സൗരഭ് ഭരദ്വാജും അതിഷിയും ഗുസ്തി താരങ്ങളെ കണ്ട് പിന്തുണ അറിയിച്ചിരുന്നു

എഎപി മന്ത്രിമാരായ സൗരഭ് ഭരദ്വാജും അതിഷിയും ഗുസ്തി താരങ്ങളെ കണ്ട് പിന്തുണ അറിയിച്ചിരുന്നു

author-image
WebDesk
New Update
kejriwal-WFI,aap

kejriwal

ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷന്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട കേജ്രിവാള്‍ പ്രതിഷേധങ്ങള്‍ക്ക് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

Advertisment

തന്റെ ഔദ്യോഗിക വസതി പുതുക്കിപ്പണിയുന്നതിന് നികുതി പണം ദുരുപയോഗം ചെയ്തെന്ന ആരോപണം ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് കേജ്‌രിവാള്‍ പൊതുമധ്യത്തില്‍ എത്തിയത്. ഗുസ്തി താരങ്ങളുടെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുകയാണെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ കേജ്‌രിവാള്‍ ആരോപണം ഉന്നയിച്ചു. ''ഈ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരോടും - കോണ്‍ഗ്രസില്‍ നിന്നോ, ബി ജെ പിയില്‍ നിന്നോ, ആം ആദ്മി പാര്‍ട്ടിയില്‍ നിന്നോ - അവധിയെടുത്ത് ഇങ്ങോട്ട് (ജന്തര്‍ മന്ദറിലേക്ക്) വരൂ… എനിക്ക് നമ്മുടെ കേന്ദ്ര സര്‍ക്കാരിനോടും ഒരു അഭ്യര്‍ത്ഥനയുണ്ട് - ദയവുചെയ്ത് അത്ര കര്‍ക്കശമാകരുത്. അവരുടെ വെള്ളവും വൈദ്യുതിയും മെത്തകളും ഇവിടെ എത്തുന്നതില്‍ നിന്ന് നിങ്ങള്‍ തടയുന്നു, ''അദ്ദേഹം പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം ബി.ജെ.പി എം.പിക്കെതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി താരങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. 'ഓരാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരാഴ്ച നീണ്ട സമരവും സുപ്രീം കോടതിയുടെ ഇടപെടലും വേണ്ടിവന്നുവെന്ന് ചിന്തിക്കുക. ഈ കുട്ടികള്‍ ഇത് ചെയ്തില്ലായിരുന്നുവെങ്കില്‍, നമ്മുടെ പെണ്‍മക്കള്‍ക്കെതിരെ തെറ്റായ പ്രവൃത്തികള്‍ നടക്കുമായിരുന്നു, ''അദ്ദേഹം പറഞ്ഞു. താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച കെജ്രിവാള്‍, അവരെ സഹായിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞു. ''ഇവര്‍ ഞങ്ങളുടെ പെണ്‍മക്കളാണ്; ഇത്തരമൊരു ദിവസം കാണാനല്ല അവര്‍ രാജ്യത്തിന് മഹത്വം വാങ്ങിയത്, ''അദ്ദേഹം പറഞ്ഞു. പിന്നീട് ഒരു ട്വീറ്റില്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയെ പരാമര്‍ശിച്ച് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് ചോദിച്ചു: ''മോദി ജി, നിങ്ങള്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നവനെ ജയിലിലടച്ചു, വനിതാ താരങ്ങളെ ചൂഷണം ചെയ്തയാളെ ആലിംഗനം ചെയ്തു?'

എഎപി മന്ത്രിമാരായ സൗരഭ് ഭരദ്വാജും അതിഷിയും ഗുസ്തി താരങ്ങളെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. അടിച്ചമര്‍ത്തുന്നവര്‍ക്കെതിരായ ഈ പോരാട്ടം തുടരാന്‍ നിങ്ങള്‍ക്ക് വൈദ്യുതി വിതരണത്തിനോ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി നിങ്ങള്‍ക്ക് ഒരു ജനറേറ്റര്‍ ആവശ്യമുണ്ടെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ അതിന് കഴിയുന്ന എല്ലാ സഹായവും നല്‍കുമെന്നും അതിഷി പറഞ്ഞു. കെജ്രിവാളിനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, കര്‍ഷക നേതാവ് രാകേഷ് ടികായത്, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ഖാപ് പഞ്ചായത്ത് നേതാക്കള്‍, സി.പി.എം. നേതാവ് ബൃന്ദ കാരാട്ട്, മുന്‍ ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജന്തര്‍ മന്തറിലെത്തിയിരുന്നു.

Aravind Kejriwal India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: