scorecardresearch

Karnataka polls:വോട്ട് ശതമാനം നിലനിര്‍ത്തിയെങ്കിലും 40 ശതമാനം സീറ്റ് നഷ്ടം; ബിജെപിക്ക് സംഭവിച്ചത്

116 സീറ്റുകളില്‍ 40 ശതമാനത്തിലധികം ബിജെപിക്ക് നഷ്ടമായി.

116 സീറ്റുകളില്‍ 40 ശതമാനത്തിലധികം ബിജെപിക്ക് നഷ്ടമായി.

author-image
WebDesk
New Update
Basavaraj Bommai tendered his resignation to Governor Thawar Chand Gehlot following BJP's defeat in Karnataka Assembly Election

ANI

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കൗതുകകരമായത് സംസ്ഥാനത്ത് 36 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തിയെങ്കിലും 40 ശതമാനത്തിലധികം സീറ്റ് അവര്‍ക്ക് നഷ്ടമായി എന്നതാണ്. നിലവിലുണ്ടായിരുന്ന 116 സീറ്റുകളില്‍ 40 ശതമാനത്തിലധികം ബിജെപിക്ക് നഷ്ടമായി.

Advertisment

36 ശതമാനം വോട്ട് വിഹിതത്തില്‍ 65 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ - 2018-ല്‍ ഇതേ വോട്ടിംഗ് ശതമാനത്തില്‍ 104 സീറ്റുകളാണ് ബിജെപി നേടിയത്. പാര്‍ട്ടിക്ക് ഉയര്‍ന്ന വോട്ട് വിഹിതം സംസ്ഥാനത്തിന്റെ രണ്ട് പ്രത്യേക പ്രദേശങ്ങളില്‍ നിന്ന് മാത്രമാണ് ലഭിച്ചത്. ഓള്‍ഡ് മൈസൂരും ബെംഗളുരുവുമാണ് ഇവ. 2018-ല്‍ നിന്ന് വ്യത്യസ്തമായി, എല്ലായിടത്തുനിന്നും വോട്ട് വിഹിതം ലഭിച്ചപ്പോള്‍ ദക്ഷിണ കര്‍ണാടകയില്‍ സീറ്റുകള്‍ നേടാതെ ജെഡിഎസ് വോട്ട് വിഹിതം കളഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും നേടിയ സീറ്റുകളുടെ പ്രദേശാടിസ്ഥാനത്തിലുള്ള വിഭജനം പരിശോധിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 38 ശതമാനത്തില്‍ നിന്ന് (80 സീറ്റുകള്‍) വര്‍ധിച്ചതായി വെളിപ്പെടുത്തുന്നു. 2018ല്‍ 43 ശതമാനത്തില്‍ നിന്ന് 135 സീറ്റുകള്‍ നേടിയപ്പോള്‍ ജെഡിഎസ് വോട്ട് വിഹിതം 18 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറഞ്ഞ് 19 സീറ്റുകളില്‍ ഒതുങ്ങി.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വോട്ട് വിഹിതം തമ്മിലുള്ള ഏഴ് ശതമാനമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ 70 സീറ്റുകളുടെ വ്യത്യാസത്തില്‍ ഫലം കോണ്‍ഗ്രസിന് അനുകൂലമായത്. സമീപകാലത്ത് ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന മുംബൈ കര്‍ണാടക മേഖലയിലും മധ്യ കര്‍ണാടകയിലും നേടിയ വിജയവും കോണ്‍ഗ്രസിന് എല്ലായ്പ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ച ഹൈദരാബാദ് കര്‍ണാടകയിലും ജെഡിഎസ് സാധാരണ നിലയിലായിരുന്ന ഓള്‍ഡ് മൈസൂര്‍ മേഖലയിലും നേടിയ മികച്ച വിജയവുമാണ് കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ചത്.

Advertisment

മുംബൈ കര്‍ണാടക മേഖലയില്‍ - സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായത്തിന്റെ (17 ശതമാനം) വലിയൊരു വിഭാഗം അധിവസിക്കുന്ന ലിംഗായത്ത് ബെല്‍റ്റാണ് - കോണ്‍ഗ്രസ് 50 സീറ്റുകളില്‍ 33 എണ്ണവും നേടി, ഇത് 2018 ലെ ഫലങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ 16 സീറ്റുകള്‍ മാത്രമായി. ഹൈദരാബാദ് കര്‍ണാടക മേഖലയില്‍ 40 സീറ്റുകളില്‍ 26ലും കോണ്‍ഗ്രസ് വിജയിച്ചു, ഇത് 2018 ല്‍ ഈ മേഖലയില്‍ നേടിയ 21 സീറ്റില്‍ നിന്ന് അഞ്ച് സീറ്റുകളുടെ വര്‍ധനവുണ്ടാക്കി. ബിജെപി ഇവിടെ 10 സീറ്റ് നേടി, 2018 നെ അപേക്ഷിച്ച് മൂന്ന് സീറ്റുകളുടെ ഇടിവ്.

മധ്യ കര്‍ണാടക മേഖലയില്‍ 2018നെ അപേക്ഷിച്ച് ഏഴ് സീറ്റുകളുടെ വര്‍ധനവോടെ 23ല്‍ 19 സീറ്റും കോണ്‍ഗ്രസ് നേടി, 2018ല്‍ നേടിയ 10 സീറ്റുകളില്‍ നിന്ന് ബിജെപിയുടെ എണ്ണം 4 ആയി കുറഞ്ഞു. 64 സീറ്റുകളുള്ള ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ 64 സീറ്റുകളില്‍ 43 ഉം നേടി കോണ്‍ഗ്രസ്. 2018-നെക്കാള്‍ 23 എണ്ണം നേടി കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2018-ലെ കണക്കനുസരിച്ച് ഈ മേഖലയില്‍ ബിജെപിക്ക് 11 സീറ്റുകളും ജെഡിഎസിന് 12 സീറ്റുകളും നഷ്ടമായി.

2018ല്‍ 28 സീറ്റുകളില്‍ 15 സീറ്റുകള്‍ നേടിയ ബെംഗളൂരുവിലാണ് ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനം, തുടക്കത്തില്‍ 11 സീറ്റുകള്‍ മാത്രം നേടിയപ്പോള്‍ കോണ്‍ഗ്രസ് 15 സീറ്റുകള്‍ നേടി.തീരദേശ കര്‍ണാടക മേഖലയിലെ ശക്തികേന്ദ്രങ്ങളിലും പോര്‍ട്ടിക്ക് നഷ്ടമുണ്ടായി. 2018-ല്‍ 19 സീറ്റ്‌നേടിയപ്പോള്‍ ഇത്തവണ അത് 13 ആയി.

Congress Bjp Karnataka Election Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: