scorecardresearch

ഐഎൻഎക്സ് മീഡിയ കേസ്: പി.ചിദംബരത്തിന് ജാമ്യമില്ല

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി പി.ചിദംബരത്തിന്റെ ജാമ്യപേക്ഷ തള്ളി

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി പി.ചിദംബരത്തിന്റെ ജാമ്യപേക്ഷ തള്ളി

author-image
WebDesk
New Update
p chidambaram, പി.ചിദംബരം, p chidambaram tihar jail, പി.ചിദംബരം ജാമ്യാപേക്ഷ, p chidambaram bail plea, ഐഎൻഎക്സ് മീഡിയ കേസ്, inx media case, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് ജാമ്യമില്ല. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി പി.ചിദംബരത്തിന്റെ ജാമ്യപേക്ഷ തള്ളി. ഓഗസ്റ്റ് 21ന് അറസ്റ്റിലായ പി.ചിദംബരം നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒക്ടോബർ മൂന്നുവരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി.

Advertisment

മുൻ ധനകാര്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും നിലവിൽ പാർലമെന്റ് അംഗവുമായ പി.ചിദംബരത്തിന് സമൂഹത്തിൽ ഒരുപാടു ബന്ധങ്ങളുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് നിരീക്ഷിച്ചു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും ചിദംബരം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Also Read:റിസർവ് ബാങ്കിൽ നിന്ന് 30000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി വാങ്ങാൻ കേന്ദ്ര സർക്കാർ

ഗുരുതരമായ കുറ്റകൃത്യത്തിൽ ചിദംബരം പ്രതിയാണെന്നും പുറത്തു വന്നാൽ വിദേശത്തേക്ക്​ കടന്നേക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പി.ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐയും കോടതിയെ സമീപിച്ചിരുന്നു. നിയമം നിർമിക്കുന്നവർ തന്നെ അതു ലംഘിക്കാൻ പാടില്ലെന്നായിരുന്നു സിബിഐയുടെ വാദം.

Advertisment

കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.

Also Read:എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?

സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ജയിലിലെ രണ്ടാം വാര്‍ഡിൽ സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിനുള്ളത്.

P Chidambaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: