scorecardresearch

ഡല്‍ഹി സര്‍വകലാശാല: എന്‍ട്രന്‍സ് തിരിച്ചടിയായി; കേരളത്തില്‍നിന്ന് അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇടിവ്

ഇത്രയും നാള്‍ 12-ാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സര്‍വകലാശാലയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇപ്പോള്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിലൂടെയായത് (സിയുഇടി) അഡ്മിഷന്‍

ഇത്രയും നാള്‍ 12-ാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സര്‍വകലാശാലയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇപ്പോള്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിലൂടെയായത് (സിയുഇടി) അഡ്മിഷന്‍

author-image
WebDesk
New Update
Delhi University, Kerala Board

ന്യൂഡല്‍ഹി: ഈ വര്‍ഷം ഡല്‍ഹി സര്‍വകലാശാലയിലെ (ഡിയു) പ്രവേശന നടപടിക്രമങ്ങള്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിലൂടെയായത് (സിയുഇടി) ചില സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായപ്പോള്‍ മറ്റ് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയായി.

Advertisment

ബിഹാര്‍ സംസ്ഥാന ബോര്‍ഡില്‍നിന്ന് ഡിയുവില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ കേരളത്തില്‍ നിന്ന് ഡിയുവില്‍ പ്രവേശനം നേടിയവരുടെ സംഖ്യയില്‍ ഇടിവും സംഭവിച്ചു.

സിയുഇടിയും കേന്ദ്രീകൃത അലോക്കേഷൻ അഡ്മിഷൻ സംവിധാനവും ഡിയു സ്വീകരിച്ചതോടെ, പതിറ്റാണ്ടുകളായി 12-ാം ക്ലാസിലെ മാർക്കിനെ അടിസ്ഥാനമാക്കിയുള്ള പ്രവേശന സമ്പ്രദായത്തിൽ നിന്നാണ് മാറ്റമുണ്ടായത്. പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച സർവകലാശാലാ പാനൽ, വിവിധ ബോർഡുകളിലെ വിദ്യാർത്ഥികൾക്ക് അസമമായ പ്രവേശന അവസരങ്ങൾ ചൂണ്ടിക്കാണിച്ചതിന് ശേഷമാണ് കഴിഞ്ഞ വർഷം മാറ്റമുണ്ടായത്.

ഡിയുവിൽ ഏകദേശം 70,000 സീറ്റുകളിലേക്ക് 62,825 അഡ്മിഷനുകൾ നടന്നിട്ടുള്ള സീറ്റ് അലോക്കേഷനുകളുടെ ആദ്യ രണ്ട് റൗണ്ടുകളിൽ നിന്നുള്ള അഡ്മിഷൻ ഡാറ്റ കാണിക്കുന്നത്, അഡ്മിഷനുകളിൽ ഭൂരിഭാഗവും (85.67 ശതമാനം) രണ്ട് പ്രധാന ദേശീയ ബോർഡുകൾക്ക് കീഴിലുള്ള വിദ്യാർഥികളാണ്. സിബിഎസ്ഇ (51,797) കൂടാതെ സിഐഎസ്സിഇ (2,026). കഴിഞ്ഞ വര്‍ഷത്തെ കണക്കിന് ഏകദേശം സമാനമാണിത്.

Advertisment

എന്നിരുന്നാലും, സംസ്ഥാന ബോർഡുകളിൽ നിന്നുള്ള വിദ്യാർഥികളുടെ കണക്കുകള്‍ നോക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ വലിയ വ്യത്യാസമാണ് പ്രകടമാകുന്നത്. കഴിഞ്ഞ വർഷം, ഡിയുവിൽ നടന്ന മൊത്തം അഡ്മിഷന്റെ 2.33 ശതമാനം കേരള ബോർഡിൽ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു. ഈ വർഷം ഇത് 0.62 ശതമാനയി കുറഞ്ഞു.

ഈ വർഷത്തെ മൊത്തം അപേക്ഷകളുടെ എണ്ണം (1.75 ലക്ഷം) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (2.74 ലക്ഷം) ഗണ്യമായി കുറവായതിനാൽ, സ്വീകാര്യത നിരക്ക് അല്ലെങ്കിൽ ഒരു പ്രത്യേക ബോർഡിൽ നിന്ന് അപേക്ഷിച്ച് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഉയര്‍ന്നു. കഴിഞ്ഞ വർഷം, എല്ലാ പ്രധാന ബോർഡുകളിലും ഏറ്റവും ഉയർന്ന സ്വീകാര്യത നിരക്ക് കേരള ബോർഡിനായിരുന്നു, 41.98 ശതമാനം. ഈ വർഷം ഇത് 21.17 ശതമാനമായി കുറഞ്ഞു.

Delhi University Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: