ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്ന പ്രക്ഷോഭങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിൻ റാവത്തിന്‍റെ നടപടിക്കെതിരെ മുൻ നാവികസേന അഡ്മിറൽ ജനറൽ എൽ. രാംദാസ്. സായുധ സേനയിലുള്ളവർ രാഷ്ട്രീയ ശക്തികളെയല്ല, രാജ്യത്തെയാണ് സേവിക്കേണ്ടതെന്നും അതാണ് സേനകൾ പിന്തുടരുന്ന നയമെന്നും അദ്ദേഹം വ്യക്തമാക്കി. സേനാംഗങ്ങൾ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതു ശരിയല്ലെന്നും രാംദാസ് ചൂണ്ടിക്കാട്ടി.
"രാഷ്ട്രീയ നേതാക്കളെയല്ല, രാജ്യത്തെയാണ് നമ്മൾ സേവിക്കുന്നത്. രാഷ്ട്രീയ വീക്ഷണങ്ങൾ പ്രകടിപ്പിക്കുകയെന്നത് സേവനമനുഷ്ഠിക്കുന്ന ഏതൊരു ഉദ്യോഗസ്ഥൻ ചെയ്താലും ചട്ടലംഘനമാണ്. അത് ഉയർന്ന പദവിയിൽ ഉള്ള ആളാണെങ്കിലും താഴ്ന്ന പദവിയിൽ ഉള്ള ആളാണങ്കിലും ശരിയല്ല."
Read More: ജനങ്ങളെ അക്രമങ്ങളിലേക്ക് തളളിവിടുന്നവരല്ല നേതാക്കൾ; വിമർശിച്ച് കരസേനാ മേധാവി
ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു ബിബിൻ റാവത്തിന്റെ പ്രസ്താവന. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. നിരവധി സർവകലാശാലകളിലെയും കോളേജിലെയും വിദ്യാർഥികളെയും ജനക്കൂട്ടത്തെയും നേതാക്കൾ തെറ്റായ പാതയിലേക്ക് നയിച്ച് നഗരങ്ങളിൽ അക്രമം നടത്തി. ഇതല്ല നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നേതൃത്വമെന്നത് മുന്നോട്ടുനയിക്കാനുളളതാണ്. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ എല്ലാവരും നിങ്ങളെ പിന്തുടരും. അതത്ര എളുപ്പമല്ല. അത് എളുപ്പമാണെന്നു തോന്നും, പക്ഷേ വളരെ സങ്കീർണമായ ഒന്നാണത്. നേതാക്കൾ അണികളെ ശരിയായ ദിശയിലേക്ക് നയിക്കണം, തെറ്റായ ദിശയിലേക്കാവരുത്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
സൈനിക മേധാവിയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. സിഎഎ പ്രതിഷേധങ്ങൾക്കെതിരെ സൈനിക മേധാവി സംസാരിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് എതിരാണ്. ഇന്ന് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ കരസേന മേധാവിയെ അനുവദിച്ചാൻ, നാളെ സൈന്യത്തെ ഏറ്റെടുക്കാനുളള ശ്രമം നടത്താൻ അനുവാദം നൽകുക കൂടിയാണെന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യ വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാർ നിരവധി ബസുകൾ കത്തിച്ചു. ഇതുവരെ 25 പേരാണ് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്.
രാജ്യത്തെ സേവിക്കൂ, രാഷ്ട്രീയക്കാരെയല്ല; റാവത്തിനോട് മുൻ നാവികസേന മേധാവി
സേനാംഗങ്ങൾ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതു ശരിയല്ലെന്നും രാംദാസ് ചൂണ്ടിക്കാട്ടി
സേനാംഗങ്ങൾ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതു ശരിയല്ലെന്നും രാംദാസ് ചൂണ്ടിക്കാട്ടി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു നടക്കുന്ന പ്രക്ഷോഭങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിൻ റാവത്തിന്‍റെ നടപടിക്കെതിരെ മുൻ നാവികസേന അഡ്മിറൽ ജനറൽ എൽ. രാംദാസ്. സായുധ സേനയിലുള്ളവർ രാഷ്ട്രീയ ശക്തികളെയല്ല, രാജ്യത്തെയാണ് സേവിക്കേണ്ടതെന്നും അതാണ് സേനകൾ പിന്തുടരുന്ന നയമെന്നും അദ്ദേഹം വ്യക്തമാക്കി. സേനാംഗങ്ങൾ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതു ശരിയല്ലെന്നും രാംദാസ് ചൂണ്ടിക്കാട്ടി.
"രാഷ്ട്രീയ നേതാക്കളെയല്ല, രാജ്യത്തെയാണ് നമ്മൾ സേവിക്കുന്നത്. രാഷ്ട്രീയ വീക്ഷണങ്ങൾ പ്രകടിപ്പിക്കുകയെന്നത് സേവനമനുഷ്ഠിക്കുന്ന ഏതൊരു ഉദ്യോഗസ്ഥൻ ചെയ്താലും ചട്ടലംഘനമാണ്. അത് ഉയർന്ന പദവിയിൽ ഉള്ള ആളാണെങ്കിലും താഴ്ന്ന പദവിയിൽ ഉള്ള ആളാണങ്കിലും ശരിയല്ല."
Read More: ജനങ്ങളെ അക്രമങ്ങളിലേക്ക് തളളിവിടുന്നവരല്ല നേതാക്കൾ; വിമർശിച്ച് കരസേനാ മേധാവി
ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു ബിബിൻ റാവത്തിന്റെ പ്രസ്താവന. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. നിരവധി സർവകലാശാലകളിലെയും കോളേജിലെയും വിദ്യാർഥികളെയും ജനക്കൂട്ടത്തെയും നേതാക്കൾ തെറ്റായ പാതയിലേക്ക് നയിച്ച് നഗരങ്ങളിൽ അക്രമം നടത്തി. ഇതല്ല നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നേതൃത്വമെന്നത് മുന്നോട്ടുനയിക്കാനുളളതാണ്. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ എല്ലാവരും നിങ്ങളെ പിന്തുടരും. അതത്ര എളുപ്പമല്ല. അത് എളുപ്പമാണെന്നു തോന്നും, പക്ഷേ വളരെ സങ്കീർണമായ ഒന്നാണത്. നേതാക്കൾ അണികളെ ശരിയായ ദിശയിലേക്ക് നയിക്കണം, തെറ്റായ ദിശയിലേക്കാവരുത്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
സൈനിക മേധാവിയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. സിഎഎ പ്രതിഷേധങ്ങൾക്കെതിരെ സൈനിക മേധാവി സംസാരിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് എതിരാണ്. ഇന്ന് രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ കരസേന മേധാവിയെ അനുവദിച്ചാൻ, നാളെ സൈന്യത്തെ ഏറ്റെടുക്കാനുളള ശ്രമം നടത്താൻ അനുവാദം നൽകുക കൂടിയാണെന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യ വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാർ നിരവധി ബസുകൾ കത്തിച്ചു. ഇതുവരെ 25 പേരാണ് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.