/indian-express-malayalam/media/media_files/2025/09/11/goyal-2025-09-11-15-51-36.jpg)
പീയൂഷ് ഗോയൽ
ന്യുഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരകരാർ സംബന്ധിച്ചുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. കരാറിന്റെ ആദ്യഘട്ടം നവംബറോടെ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്
കഴിഞ്ഞ ഫെബ്രുവരിയിൽ മോദിയും ട്രംപും തമ്മിൽ വ്യാപാരകരാറിന്റെ ആദ്യഘട്ടം സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.നവംബറോടെ ആദ്യഘട്ടം യാഥാർഥ്യവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളിൽ ഇരുരാജ്യങ്ങളും സംതൃപ്തരാണ്- പീയൂഷ് ഗോയൽ പറഞ്ഞു.
Also Read:ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്
നേരത്തെ വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയും യുഎസും സ്വഭാവിക പങ്കാളികളാണെന്ന് മോദിയും വ്യക്തമാക്കിയിരുന്നു.
Also Read:ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ല; മോദിയുമായി നല്ല ബന്ധം: നിലപാട് മയപ്പെടുത്തി ട്രംപ്
അതേസമയം റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ, ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു.അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിനെ തുടർ ചർച്ചകൾക്കോ വെടിനിർത്തൽ കരാറിലേക്കോ എത്തിക്കാനുള്ള തന്റെ ശ്രമങ്ങൾ ഫലവത്താകുന്നില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ട്രംപ് പറഞ്ഞിരുന്നു.
റഷ്യയ്ക്കുള്ള സാമ്പത്തിക ചെലവ് വർധിപ്പിക്കുന്നത് ചർച്ച ചെയ്യുന്നതിനായി വാഷിങ്ടണിൽ മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും യൂറോപ്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള യോഗത്തിലാണ് ട്രംപ് 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
Read More:ഇസ്രയേലിന്റേത് ഭരണകൂട ഭീകരത: രൂക്ഷവിമർശനവുമായി ഖത്തർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.