scorecardresearch

'ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ല'; മോദി പുടിനോട് പറഞ്ഞ വാക്കുകള്‍ പ്രതിധ്വനിച്ച് ജി20 ഉച്ചകോടി

ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് ഉച്ചകോടിയുടെ കരട് പ്രസ്താവനയില്‍ പറയുന്നു

ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് ഉച്ചകോടിയുടെ കരട് പ്രസ്താവനയില്‍ പറയുന്നു

author-image
WebDesk
New Update
pm modi, narendra modi, veer bal diwas, modi speech veer bal diwas

ഫയൽ ചിത്രം

ന്യൂഡല്‍ഹി: ലോകനേതാക്കള്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഒത്തുകൂടിയിരിക്കെ ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ല എന്ന് സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ ഉച്ചകോടിയില്‍ പ്രതിധ്വനിക്കുന്നതായി ലണ്ടന്‍ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

'റഷ്യന്‍ അധിനിവേശത്തെ വിമര്‍ശിക്കുന്ന വാക്കുകളില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായം കൈവരിക്കുന്നതില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ വലിയ പങ്കുവഹിച്ചു. ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ട് പറയുന്നു. 'ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ല' എന്ന് പറഞ്ഞുകൊണ്ട് സെപ്തംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനോട് പറഞ്ഞ വാക്കുകള്‍ കരട് പ്രസ്താവനയുടെ ഭാഷയില്‍ പ്രതിധ്വനിക്കുന്നു,'' എഫ്ടി റിപ്പോര്‍ട്ട് ചെയ്തു.

''ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്. സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങള്‍, നയതന്ത്രവും സംഭാഷണവും എന്നിവ പ്രധാനമാണ്. ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത് ഉച്ചകോടിയുടെ കരട് പ്രസ്താവനയില്‍ പറയുന്നു.

'പാശ്ചാത്യ ഉദ്യോഗസ്ഥരും റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരും തമ്മില്‍ ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിന് ശേഷം തിങ്കളാഴ്ച രാത്രി രാജ്യ പ്രതിനിധികള്‍ വിജ്ഞാപനം അംഗീകരിച്ചു. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ബുധനാഴ്ച ജി 20 നേതാക്കള്‍ ഇത് ഔദ്യോഗികമായി അംഗീകരിക്കും,'' റിപ്പോര്‍ട്ട് പറയുന്നു. പ്രസ്താവനയുടെ ഭാഷയെക്കുറിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല, അത് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നു.

Advertisment

ഇന്നത്തെ യുഗം യുദ്ധം ആയിരിക്കരുത് എന്ന് ലോക നേതാക്കള്‍ പ്രസ്താവിക്കും, യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തെക്കുറിച്ചുള്ള ആഗോള ഉത്കണ്ഠ പ്രതിഫലിപ്പിക്കുന്ന ബാലിയിലെ ജി 20 ഉച്ചകോടിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിലള്ള വെല്ലുവിളികളെ അപലപിക്കും. നയതന്ത്രജ്ഞര്‍ അംഗീകരിച്ച ഒരു കരട് വിജ്ഞാപനം ഫിനാന്‍ഷ്യല്‍ ടൈംസ് രണ്ട് പ്രതിനിധികളുടെ സാഹായണ്‍ത്താടെ സ്ഥിരീകരിച്ചു. 'മിക്ക അംഗങ്ങളും യുക്രെയ്‌നിലെ യുദ്ധത്തെ ശക്തമായി അപലപിക്കുകയും അത് മനുഷ്യര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ആഗോള സമ്പദ്വ്യവസ്ഥയില്‍ നിലവിലുള്ള വിവേചനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു,' റിപ്പോര്‍ട്ട് പറയുന്നു.

യുദ്ധത്തെക്കുറിച്ചുള്ള മോസ്‌കോയുടെ ഭാഷ പാശ്ചാത്യ ഉദ്യോഗസ്ഥര്‍ പ്രവചിക്കുന്നതിനേക്കാള്‍ ശക്തമാണെന്നും പുടിന്റെ യുക്രെയ്ന്‍ അധിനിവേശത്തെക്കുറിച്ചും ഇതേതുടര്‍ന്നുള്ള വ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും പാശ്ചാത്യ ഇതര സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഉത്കണ്ഠയെ അടിവരയിടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും സംഘഷങ്ങളെ പരാമര്‍ശിച്ച് ''ഇന്നത്തെ യുഗം യുദ്ധമല്ല'' എന്ന മോദിയുടെ പ്രസ്താവന ഉദ്ധരിച്ചു.

Putin Narendra Modi Ukraine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: