/indian-express-malayalam/media/media_files/uploads/2019/08/P-Chidambaram.jpg)
ന്യൂഡൽഹി: പി.ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സിബിഐ കോടതിയാണ് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും. സെപ്റ്റംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി.
നേരത്തെ, എയർസെൽ മാക്സിസ് കേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മകൻ കാർത്തി ചിദംബരത്തിനും കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് മറികടന്നാണു കോടതി നടപടി.
അതേസമയം, ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തിന് സുപ്രീം കോടതിയില്‍ നിന്ന് നേരത്തെ തിരിച്ചടി ലഭിച്ചിരുന്നു. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചിദംബരത്തെ എപ്പോള്‍ വേണമെങ്കില്‍ കസ്റ്റഡിയിലെടുക്കാം. മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ചിദംബരത്തെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി കീഴ്‌ക്കോടതിയെ സമീപിക്കും. അതിനിടയിലാണ് എയർസെൽ മാക്സിസ് കേസിൽ കോടതിയിൽ നിന്ന് അനുകൂല സാഹചര്യം ഉണ്ടായിരിക്കുന്നത്.
Read Also: ‘ഞാന്‍ പൃഥ്വിരാജാണ്’, ‘എങ്ങനെ?’; താരത്തെ പൊട്ടിച്ചിരിപ്പിച്ച ഫോണ്‍ കോൾ, വീഡിയോ
ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി വ്യാഴാഴ്ച വരെ നീട്ടിയിട്ടുണ്ട്. ഇടക്കാല ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്. പി.ചിദംബരത്തിന് അർജന്റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിക്ഷേപമുള്ളതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.