scorecardresearch

ഐഎസ്ആർഒ ചാരക്കേസ്: ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ; സുപ്രീം കോടതി ഉത്തരവിട്ടു

ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നും കോടതി പറഞ്ഞു

ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നും കോടതി പറഞ്ഞു

author-image
WebDesk
New Update
ISRO Espionage Case, Nambi Narayanan, Supreme Court, Indian Express Malayalam, IE Malayalam

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും. അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നമ്പി നാരായണന്‍ ആവശ്യപ്പെട്ടെങ്കിലും തള്ളി.

Advertisment

റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് എഎം ഖാൻവീൽക്കർ പറഞ്ഞു. അന്വേഷണം ആവശ്യമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. സിബിഐ ഡയറക്ടര്‍ക്കോ, സിബിഐ ആക്ടിങ് ‍ഡയറക്ടര്‍ക്കോ റിപ്പോർട് കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Read More: ആശങ്കയേറുന്നു; രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികൾ

സിബിഐ അന്വേഷണത്തിനെ സ്വാഗതം ചെയ്യുന്നതായി നമ്പി നാരായണന്‍ പ്രതികരിച്ചു. ഗൂഢാലോചനക്ക് പിന്നില്‍ ഉള്ളവരെ പുറത്ത് കൊണ്ടുവരാന്‍ സിബിഐക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. "സിബിഐ അന്വേഷണം പൂര്‍ത്തിയായാലേ ചാരക്കേസില്‍ എനിക്ക് പൂര്‍ണമായും നീതി ലഭിക്കൂ. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തില്‍ വിശ്വാസമുണ്ട്. ഉദ്യോഗസ്ഥരുടെ മാത്രമല്ല എല്ലാ ഗൂഢാലോചനകളും അന്വേഷിക്കും," നമ്പി നാരായണന്‍ വ്യക്തമാക്കി.

Supreme Court Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: