/indian-express-malayalam/media/media_files/uploads/2022/12/CBI.jpg)
ന്യൂഡൽഹി: കഴിഞ്ഞ 5 വർഷത്തിനിടെ എംപിമാർക്കും എംഎൽഎമാർക്കുമെതിരെ സിബിഐ 56 കേസുകൾ രജിസ്റ്റർ ചെയ്തു. 22 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഈ വിവരം അറിയിച്ചത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് നിയമസഭാംഗങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ രേഖാമൂലമുള്ള മറുപടിയിൽ നൽകിയത്. കണക്കുകൾപ്രകാരം, 2017 നും 2022 നും ഇടയിലായി ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ആന്ധ്രപ്രദേശിലാണ്, 10 കേസുകൾ.
ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ആറു കേസുകൾ വീതവും, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 5 കേസുകൾ വീതവും, തമിഴ്നാട്ടിൽ നാലും, മണിപ്പൂർ, ഡൽഹി, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മൂന്നു കേസുകൾ വീതവും, ജമ്മു കശ്മീർ, കർണാടക എന്നിവിടങ്ങളിൽ രണ്ടു കേസുകൾ വീതവും, ഹരിയാന, ഛത്തീസ്ഗഡ്, മേഘാലയ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തതായി സിങ് പറഞ്ഞു.
കഴിഞ്ഞ 5 വർഷത്തിനിടെയുള്ള ശിക്ഷാ നിരക്ക് 2017-ൽ 66.90 ശതമാനത്തിൽ നിന്ന് 2021-ൽ 67.56 ശതമാനമായിരുന്നു. 2020 ൽ 69.83 ശതമാനം ശിക്ഷാ നിരക്ക് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന ശിക്ഷാ നിരക്കെന്ന് കണക്കുകൾ കാണിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.