scorecardresearch

ജെഎന്‍യു: കേന്ദ്രം ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായ അടിസ്ഥാന പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത് എന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായ അടിസ്ഥാന പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത് എന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

author-image
WebDesk
New Update
വിദ്യാര്‍ഥികള്‍ക്കു നേരെ വീണ്ടും ലാത്തിച്ചാര്‍ജ്; പൊലീസ് ക്രൂരതയ്‌ക്കെതിരെ നാളെ അധ്യാപകരുടെ പ്രതിഷേധം

ന്യൂഡൽഹി: ഫീസ് വർധനയുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുൻപ് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാര്‍ത്ഥികൾ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഒത്തുതീർപ്പ് നീക്കവുമായി കേന്ദ്രം. ഇന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉച്ചയോടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളുമായും മന്ത്രാലയം കൂടിക്കാഴ്ച നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ പറഞ്ഞു. വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെ നീക്കാനും മന്ത്രാലയം നിർദേശിച്ചു.

Advertisment

“ഇരുപക്ഷവും തമ്മിൽ ശരിയായ ആശയവിനിമയം ഇല്ലാത്തതിനാൽ ഉയർന്നുവന്നിട്ടുള്ള പ്രശ്നങ്ങൾ വ്യക്തമാക്കുന്നതിനായി മന്ത്രാലയം വെള്ളിയാഴ്ച ജെഎൻയു സ്റ്റുഡന്റ്സ് യൂണിയനിലെ തിരഞ്ഞെടുത്ത അംഗങ്ങളുമായി ചർച്ച നടത്തും," ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ പറഞ്ഞു.

Read More: ജെഎന്‍യു: വിസിയെ പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി

രാവിലെ ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായ അടിസ്ഥാന പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അതിന് ശേഷം മാത്രമേ ആരെയെങ്കിലും മാറ്റേണ്ടതുണ്ടോ എന്നതിനെ കുറിച്ച് പരിശോധിക്കുകയുള്ളു എന്നായിരുന്നു വിസിയെ മാറ്റുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അമിത് ഖരേ നല്‍കിയ മറുപടി.

മാനവവിഭവശേഷി മന്ത്രാലയവുമായി കോളേജ് യൂണിയൻ കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വെെസ് ചാൻസലറെ മാറ്റാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ നിലപാടെടുത്തു. എന്നാൽ, വിസിയെ മാറ്റുന്നത് പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലെന്ന് മാനവിഭവശേഷി മന്ത്രാലയം പറഞ്ഞു. ഇതോടെ ചർച്ച പരാജയപ്പെട്ടു.

Read More: ജെഎൻയു: വിദ്യാർഥികൾക്കു നേരെ ലാത്തിവീശി പൊലീസ്

Advertisment

വ്യാഴാഴ്ച ജെഎൻയു വിദ്യാർഥികൾ ഡൽഹിയിൽ നടത്തിയ സമരം സംഘർഷത്തിലാണ് കലാശിച്ചത്. ജെഎൻയു വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിവീശി. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ച് അക്രമാസക്‌തമായി. സമാധാനപരമായി മാർച്ചിൽ പങ്കെടുത്തിരുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. നിരവധി വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു.

വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെതിരെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളി മനോഹര്‍ ജോഷിയും രംഗത്തെത്തിയിരുന്നു. വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെ തല്‍സ്ഥാനത്തു തുടരാന്‍ അനുവദിക്കരുതെന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞു. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മാനവ വിഭവശേഷി മന്ത്രാലയും ആവശ്യപ്പെട്ടിട്ടും വിസി അതിനു തയ്യാറാകാത്തതിനെ മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിസി വിമുഖത കാണിച്ചെന്നും അതിനാല്‍ അവരെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടു.

Jnu Mhrd

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: