/indian-express-malayalam/media/media_files/uploads/2019/11/ayodhya-verdict-6.jpg)
Ayodhya Ram Mandir-Babri Masjid Case Verdict: രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്‌താവം ആരംഭിച്ചത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
Read Also: Ayodhya Case Timeline: അയോധ്യ കേസ് നാള്‍വഴി
2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇത് തെറ്റാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമ്മിക്കാം. അതേസമയം, മുസ്ലീങ്ങൾക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയിൽ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയിൽ തർക്കഭൂമിക്കു പുറത്തുള്ള സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ നൽകണം. ഇതിനു കേന്ദ്ര സർക്കാർ മുൻകെെയെടുക്കണം. അലഹാബാദ് ഹെെക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ വിധി.
Read Also: Ayodhya Verdict: അയോധ്യ വിധി: കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും.
Live Blog
Ayodhya Ram Mandir-Babri Masjid Case Verdict: അയോധ്യ രാമജന്മഭൂമി-ബാബറി മസ്‌ജിദ് കേസ് വിധി, വാർത്തകൾ തത്സമയം
അയോധ്യ വിധി അംഗീകരിക്കുന്നുവെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. വിജയിച്ചവരും പരാജയപ്പെട്ടവരും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനം വേണം. ജയ പരാജയത്തിന് മുകളിലാണ് രാജ്യത്തിന്റെ അഖണ്ഡതയെന്നും കാന്തപുരം പറഞ്ഞു. വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞു. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൾ അസീസ് പറഞ്ഞു.
സുപ്രീം കോടതി വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംയമനത്തോടെ എല്ലാവരും വിധിയോട് പ്രതികരിക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി അന്തിമമാണെന്നതിനാല്‍ വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ജനങ്ങളുടെ സമാധാന ജീവിതം തകരുന്ന ഇടപെടലുകള്‍ സമൂഹത്തില്‍ ഉണ്ടാകരുത്. ശാന്തിയും സമാധാനവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് എല്ലാവരിലും ഉണ്ടാകേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ സുപ്രീം കോടതി വിധി മാനിക്കുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍. കോടതി വിധി വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധി മാനിക്കും. സംഘര്‍ഷമുണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. കോടതി വിധി പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാം. സമാധാനപരമായി മുന്നോട്ടു പോകാനാണ് ആഹ്വാനം ചെയ്യുന്നതെന്നും ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
തര്‍ക്കഭൂമി രാമജന്മഭൂമി ട്രസ്റ്റിനു നല്‍കും
2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം
ക്ഷേത്ര നിര്‍മ്മാണത്തിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം
അയോധ്യയില്‍ തന്നെ മുസ്ലീങ്ങള്‍ മറ്റൊരു ആരാധനാലയം നിര്‍മ്മിക്കാം.
മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം.
അയോധ്യയിലെ തര്‍ക്ക പ്രദേശത്തിനു പുറത്തുള്ള സ്ഥലത്തായിരിക്കണം ഇത്.
ബാബറി മസ്ജിദ് -രാമജന്മ ഭൂമി തര്‍ക്ക വിഷയത്തിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. നമ്പര്‍ 0471 2730045, 2730067. സമാധാനം തകർക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും. സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളും നിരീക്ഷിക്കും. നടപടിയുണ്ടാകും.
അലഹാബാദ് ഹെെക്കോടതി വിധി തെറ്റെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. 2010 ലെ അലഹാബാദ് ഹെെക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. അയോധ്യയിലെ തർക്ക പ്രദേശം മൂന്നായി തിരിച്ചുള്ള വിധിയാണ് സുപ്രീം കോടതി തിരുത്തിയത്. മുസ്ലീം വിഭാഗം കേസിൽ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ വായിച്ചു. മുസ്ലീങ്ങൾക്ക് പള്ളി പണിയാനായി സർക്കാർ മുൻകെെയെടുത്ത് മറ്റൊരു സ്ഥലം നൽകണമെന്നും കോതി.
ബാബറി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങൾ ഇസ്ലാമിക രീതിയിലുള്ള കെട്ടിടത്തിന്റേതല്ലെന്ന് സുപ്രീം കോടതി. മസ്‌ജിദിനു മുൻപ് അവിടെ മറ്റൊരു കെട്ടിടമുണ്ടായിരുന്നു എന്ന പുരാവസ്തു ഗവേഷകരുടെ റിപ്പോർട്ടിനെ സാധൂകരിക്കുന്ന രീതിയിലാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവം. എന്നാൽ, അതൊരു ക്ഷേത്രമായിരുന്നു എന്ന് ഉറപ്പില്ലെന്നും കോടതി.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തള്ളാതെ സുപ്രീം കോടതി. ഒഴിഞ്ഞ സ്ഥലത്തല്ല ബാബറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു. ബാബറി മസ്ജിദ് നിർമ്മിക്കുന്നതിനു മുൻപ് ആ സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നതായി വാദമുണ്ടായിരുന്നു.
It’s all set for the historic #Ayodhya verdict. @IndianExpresspic.twitter.com/AFXznjU3P6
— Ananthakrishnan G (@axidentaljourno) November 9, 2019
അയോധ്യ കേസില്‍ വിധി വരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ സമാധാനത്തിനു ആഹ്വാനം നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എല്ലാവരും സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത് മഹാത്മാ ഗാന്ധിയുടെ മണ്ണാണ്. "സമാധാനവും അഹിംസാ അന്തരീക്ഷവും കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്." പ്രിയങ്ക ട്വീറ്റ് ചെയ്തു.
जैसा कि आप सबको पता है, अयोध्या मामले पर आज उच्चतम न्यायालय का फैसला आने वाला है। इस घड़ी में न्यायालय का जो भी निर्णय हो, देश की एकता, सामाजिक सद्भाव, और आपसी प्रेम की हज़ारों साल पुरानी परम्परा को बनाए रखने की ज़िम्मेदारी हम सबकी है । #AYODHYAVERDICT
— Priyanka Gandhi Vadra (@priyankagandhi) November 9, 2019
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ മാത്രം തെളിവുകളായി അംഗീകരിക്കാന്‍ കഴിയില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനങ്ങളും റിപ്പോര്‍ട്ടും അഭിപ്രായങ്ങള്‍ മാത്രമാണ്. ബാബറി മസ്ജിദിന്റെ മധ്യഭാഗത്തുള്ള താഴികക്കുടത്തില്‍ ഹിന്ദു ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. 1949 ഡിസംബര്‍ 22,23 തീയതികളില്‍ അതിക്രമിച്ചു കയറികൊണ്ടാണ് അവ സ്ഥാപിച്ചത്. 1950 ലെ ചില ഫോട്ടോകളില്‍ 'അള്ളാഹു' എന്ന് മസ്ജിദിന്റെ ചുമരില്‍ അറബിക് ഭാഷയില്‍ എഴുതിയതായി കാണാം. 1934 ലെ കലാപത്തിനു ശേഷവും ബാബറി മസ്ജിദില്‍ മുസ്ലീങ്ങള്‍ ആരാധന നടത്തിയിരുന്നു. തര്‍ക്കസ്ഥലം എല്ലായ്‌പ്പോഴും ഒരു മുസ്ലീം പള്ളി മാത്രമായിരുന്നു. അത് നിര്‍മ്മിച്ച കാലം മുതല്‍ മുസ്ലീം പള്ളി മാത്രമാണ്. ക്ഷേത്രം തകര്‍ക്കപ്പെട്ടതിനു തെളിവുകളൊന്നുമില്ല. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്ന് പറയാന്‍ ആധികാരികമായ ചരിത്ര രേഖകളൊന്നും ലഭ്യമല്ല. മസ്ജിദ് നിന്ന സ്ഥലത്തല്ല രാമൻ ജനിച്ചതെന്ന ചരിത്രരേഖകൾ അലഹാബാദ് ഹൈക്കോടതി പരിഗണിച്ചില്ല.
ബാബറി മസ്ജിദ് നിര്‍മ്മിക്കുന്നതിനു മുന്‍പ് അയോധ്യയിലെ ഭൂമിയില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നു. അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നതായി പുരാവസ്തു പഠനങ്ങളില്‍ ഉണ്ട്. ക്ഷേത്രത്തിനു സമാനമായ കൂറ്റന്‍ കെട്ടിട അവശിഷ്ടങ്ങള്‍ ബാബറി മസ്ജിദ് നില്‍ക്കുന്നിടത്തു നിന്ന് കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു. മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുനിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തുറസായ സ്ഥലത്തോ ഏതെങ്കിലും കൃഷിഭൂമിയിലോ അല്ല ബാബറി മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര സമാനമായ ഒരു കൂറ്റന്‍ കെട്ടിടം നിലനിന്നിരുന്നിടത്താണ് ബാബറി മസ്ജിദിന്റെ നിര്‍മാണം. ബിസി രണ്ടാം നൂറ്റാണ്ടിലെ കെട്ടിടമാണ് അത്.
അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ വിധി വരാനിരിക്കെ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതൽ മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞയെന്ന് കലക്‌ടർ അറിയിച്ചു. നവംബർ 11 രാത്രി 12 വരെ നിരോധനാജ്ഞ തുടരുന്നതായിരിക്കും. വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ബാബ്‌റി മസ്‌ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. അയോധ്യ കേസിൽ സുപ്രീം കോടതി വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രസ്താവം നടത്തുക. ജസ്റ്റിസ് എസ്.എ.ബോബ്ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് അയോധ്യ കേസില്‍ വിധി പറയുന്നത്. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും.
ഇടത്തുനിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് എസ്.എ.ബോബ്ഡേ, ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എസ്.എ.അബ്ദുൾ നാസർ
അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ വിധി വരാനിരിക്കെ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധി. വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണം. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
“സുപ്രീം കോടതി അയോധ്യ വിധി പുറപ്പെടുവിക്കും. ഏതാനും മാസങ്ങളായുള്ള തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് സുപ്രീം കോടതി വിധി പറയുന്നത്. രാജ്യം മുഴുവന്‍ ആകാംക്ഷയോടെയാണ് വിധിക്കായി കാത്തിരിക്കുന്നത്. വാദം നടന്നിരുന്ന സമയത്തെല്ലാം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മതസൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിച്ചു. വാദം കേള്‍ക്കുന്ന സമയത്ത് എല്ലാ വിഭാഗങ്ങളും കാത്തുസൂക്ഷിച്ച സംയമനം വിധിക്കു ശേഷവും ഉണ്ടാകണം” പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിധി എന്തു തന്നെയായാലും അത് രാജ്യത്തെ സമാധാന അന്തരീക്ഷവും ഐക്യവും ശക്തിപ്പെടുത്തുന്നതാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
“സുപ്രീം കോടതി അയോധ്യ വിധി പുറപ്പെടുവിക്കും. ഏതാനും മാസങ്ങളായുള്ള തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് സുപ്രീം കോടതി വിധി പറയുന്നത്. രാജ്യം മുഴുവന്‍ ആകാംക്ഷയോടെയാണ് വിധിക്കായി കാത്തിരിക്കുന്നത്. വാദം നടന്നിരുന്ന സമയത്തെല്ലാം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മതസൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിച്ചു. വാദം കേള്‍ക്കുന്ന സമയത്ത് എല്ലാ വിഭാഗങ്ങളും കാത്തുസൂക്ഷിച്ച സംയമനം വിധിക്കു ശേഷവും ഉണ്ടാകണം” പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിധി എന്തു തന്നെയായാലും അത് രാജ്യത്തെ സമാധാന അന്തരീക്ഷവും ഐക്യവും ശക്തിപ്പെടുത്തുന്നതാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights