/indian-express-malayalam/media/media_files/uploads/2021/03/Priyanka-and-Rahul-AMP.jpg)
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രതിപക്ഷ സംഘത്തിന്റെ കേന്ദ്ര ധ്രുവമെന്ന പഴയ പാർട്ടിയുടെ അവകാശവാദം ചോദ്യം ചെയ്ത് ആ സ്ഥാനത്തേക്ക് എത്തിച്ചേരാൻ സഹപാർട്ടികളെ, പ്രത്യേകിച്ച് ആം ആദ്മി പാർട്ടിയെയും തൃണമൂൽ കോൺഗ്രസിനെയും ധൈര്യപ്പെടുത്തുന്നതാണ് പുതിയ സംഭവവികാസം. നാണംകെട്ട തോൽവികൾ പാർട്ടിയെ കൂടുതൽ വെല്ലുവിളികളിലേക്ക് നയിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ, ബിജെപി വിരുദ്ധ പോരാട്ടത്തെ നയിക്കാനുള്ള കോൺഗ്രസിന്റെ കഴിവ് അതിവേഗം നഷ്‌ടപ്പെടുകയാണെന്ന് പ്രതിപക്ഷ പാളയത്തിൽ മുറുമുറുപ്പുണ്ടായിരുന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി കോൺഗ്രസിനെ താഴെയിറക്കുകയും ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി കനത്ത തിരിച്ചടി നൽകുകയും ചെയ്തതോടെ കോൺഗ്രസ് അസ്തിത്വ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ഒരു വർഷത്തിനുള്ളിൽ പാർട്ടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനിരിക്കെ, പാർട്ടിയിൽ ജനാധിപത്യവൽക്കരണം തേടുന്ന രാഹുൽ ഗാന്ധി വിരുദ്ധ ക്യാമ്പിലെ മറ്റൊരു ആയുധമായി തിരഞ്ഞെടുപ്പ് ഫലം മാറുമെന്നതിൽ സംശയമില്ല. ഗാന്ധിമാരുടെ മേൽക്കോയ്മയെ തകർക്കാൻ കോൺഗ്രസിന് താരതമ്യേന അന്യമായ സങ്കൽപ്പമായ ഒരു കൂട്ടായ നേതൃത്വ മാതൃക സ്ഥാപിക്കാനുള്ള ആഹ്വാനങ്ങളുണ്ടാകും. ജി-23 ന്റെ ഭാഗമായവരല്ലാതെ മറ്റേതെങ്കിലും നേതാക്കൾക്ക് സംസാരിക്കാനും നേതൃത്വത്തിന് മുന്നിൽ അവരെ തുറന്ന് കാണിക്കാനും ധൈര്യമുണ്ടോ എന്ന് കണ്ടറിയണം.
ബിജെപി വിരുദ്ധ സഖ്യത്തിന് പുതിയ ശൈലിയും നേതൃത്വവും വേണമെന്ന് പ്രതിപക്ഷ കക്ഷികൾ പലരും കരുതുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാൻ ഉദ്ദേശിക്കുന്നതായി സൂചന നൽകി. ഇത് കോൺഗ്രസിനെ അദ്ഭുതപ്പെടുത്തിയില്ല. മാർച്ച് 10 വരെ കാത്തിരിക്കുക എന്നതായിരുന്നു കോൺഗ്രസ് നേതാക്കളുടെ ഇതുവരെയുള്ള പല്ലവി. യാഥാർത്ഥ്യം ഇപ്പോൾ തെളിഞ്ഞു.
Also Read: Election Results 2022: പഞ്ചാബ് പിടിച്ചടക്കി, കേജ്‌രിവാൾ ഇനി നോട്ടമിടുന്നത് ഗുജാറത്തോ?
കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുമെന്ന് ചില നേതാക്കൾ പ്രവചിക്കുന്നു. ഗാന്ധിമാരോട് വിശ്വസ്തരായ പല നേതാക്കൾക്കും പഞ്ചാബിലെ നേതൃത്വം കൈകാര്യം ചെയ്തത് ശരിയായില്ലെന്ന് കരുതുന്നു. കോൺഗ്രസ് സ്വയം നശിച്ചുവെന്ന് സമ്മതിക്കാൻ മിക്ക കോൺഗ്രസ് നേതാക്കൾക്കും ഒരു മടിയുമില്ല. ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചിട്ടും നവജ്യോത് സിംഗ് സിദ്ദുവിനെ നിയന്ത്രിക്കാൻ കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ല. ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയെങ്കിലും നിരന്തരമായ ആഭ്യന്തര കലഹം കാരണം ധീരമായ നീക്കം മുതലാക്കാൻ കഴിഞ്ഞില്ല.
പ്രിയങ്ക ഗന്ധി വാദ്രയുടെ ആത്മവിശ്വാസം ആസ്വദിക്കുന്നതായി കാണപ്പെട്ട സിദ്ദു മുഖ്യമന്ത്രിയെ തുരങ്കം വയ്ക്കുന്നത് തുടർന്നു. രണ്ട് നേതാക്കളും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങിയതോടെ, കാര്യങ്ങൾ നേരത്തെ തന്നെ മനസ്സിലായതായി പാർട്ടി നേതാക്കൾ പറയുന്നു. അതിർത്തി സംസ്ഥാനത്ത് പാർട്ടി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് കാരണക്കാരൻ കോൺഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും അവർ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.