
നോയിഡ: ഓടുന്ന ട്രെയിനില്‍ പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 30കാരനായ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. എം.ഗംഗയ്യ എന്ന ആളാണ് അറസ്റ്റിലായത്. ആഗ്ര കാന്റ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ സീറോ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
'നവ് യുഗ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് ഒരു ട്വീറ്റ് അയയ്ക്കുന്നത്. ആഗ്രയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ജിആര്‍പിയും സൈനികരും ചേര്‍ന്ന് ജവാനെ പിടിയ്ക്കുകയായിരുന്നു. ഇയാള്‍ക്കെതിര പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. സംഭവം നടന്നത് ഡല്‍ഹിയില്‍ വച്ചായതിനാല്‍ കേസ് ഡല്‍ഹി പൊലീസിന് കൈമാറി,' സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയ് സിങ് പറഞ്ഞു.
Read More: വനിതാദിനത്തോട് കുട്ടികൾ പറയുന്നത്
പരാതിക്കരാനും കുടുംബവും വൈഷ്‌ണോ ദേവിയില്‍ നിന്നും എ1 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. മൂന്നു പേര്‍ക്കും കോച്ചില്‍ മൂന്ന് വ്യത്യസ്ത സീറ്റുകളില്‍ ആയിരുന്നു. അവര്‍ ജവാനോട് സീറ്റ് വച്ചു മാറാന്‍ അഭ്യര്‍ത്ഥിക്കുകയും ഇയാള്‍ അത് സമ്മതിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഭക്ഷണം വാങ്ങാനായി പിതാവ് പുറത്തിറങ്ങുകയും ചെറിയ കുട്ടിയുമായി അമ്മ ശൗചാലയത്തിലേക്ക് പോകുകയും ചെയ്തു.
മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തില്‍ ജവാന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചതായി അച്ഛന്‍ പറയുന്നു. ഇക്കാര്യം പിന്നാടാണ് പെണ്‍കുട്ടി രക്ഷിതാക്കളോട് പറയുന്നത്. ഇതേതുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുടെ അച്ഛന്‍ റെയില്‍വേ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us