scorecardresearch

ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പിനെതിരെ മുന്നറിയിപ്പ്: ഗുണനിലവാരം, വിവരങ്ങള്‍ ശേഖരിച്ചതായി ഡബ്ല്യുഎച്ച്ഒ

രാജ്യങ്ങള്‍ അവരുടെ ജനസംഖ്യയെ സംരക്ഷിക്കുന്നതില്‍ ബോധവാന്മാരാണെന്ന് ഉറപ്പാക്കണമെന്ന് മാത്രമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

രാജ്യങ്ങള്‍ അവരുടെ ജനസംഖ്യയെ സംരക്ഷിക്കുന്നതില്‍ ബോധവാന്മാരാണെന്ന് ഉറപ്പാക്കണമെന്ന് മാത്രമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

author-image
WebDesk
New Update
Cough-Cyrup

Cough-Cyrup

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച ചുമ സിറപ്പ് മലിനമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ഓസ്ട്രേലിയന്‍ റെഗുലേറ്റര്‍ തെറപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനില്‍ നിന്നും മറ്റ് രാജ്യങ്ങളായ മാര്‍ഷല്‍ ഐലന്‍ഡ്സ്, മൈക്രോനേഷ്യ എന്നിവയില്‍ നിന്നും ലഭിച്ച പാക്കേജിംഗിന്റെ വിവരങ്ങളും ചിത്രങ്ങളും പരിശോധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.

Advertisment

പശ്ചിമ പസഫിക് രാജ്യങ്ങള്‍ക്ക് സിറപ്പുകള്‍ വില്‍ക്കുന്നില്ലെന്ന് പഞ്ചാബ് ആസ്ഥാനമായുള്ള നിര്‍മ്മാതാവ് വ്യക്തമാക്കിയതോടെ, ഇന്ത്യന്‍ എക്‌സ്പ്രസിന് അയച്ച ഇമെയിലില്‍ രാജ്യങ്ങള്‍ അവരുടെ ജനസംഖ്യയെ സംരക്ഷിക്കുന്നതില്‍ ബോധവാന്മാരാണെന്ന് ഉറപ്പാക്കണമെന്ന് മാത്രമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

''ഇത്തരം സന്ദര്‍ഭങ്ങളില്‍, ഒരു മൂന്നാം കക്ഷിക്ക് മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാന്‍ കഴിയും. ഞങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്… ഈ കേസിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഇപ്പോള്‍ ഊഹിക്കാനാവില്ല.'' ഉല്‍പ്പന്നങ്ങള്‍ ശുദ്ധമാണെന്ന് ഏജന്‍സി ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഡബ്ല്യുഎച്ച്ഒ വക്താവ് പറഞ്ഞു,

ഇരു രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ എണ്ണത്തെക്കുറിച്ചും അസ്വീകാര്യമായ അളവില്‍ ഡൈ-എഥിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും ഉണ്ടെന്ന് കണ്ടെത്തിയതിനെക്കുറിച്ചും ഓസ്ട്രേലിയന്‍ റെഗുലേറ്ററില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യുഎച്ചഒ അറിയിച്ചു. മരുന്നന്റെ ഉ%യോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള സിറപ്പുകളുമായി ബന്ധപ്പെട്ടേക്കാവുന്ന ഏതെങ്കിലും പ്രതികൂല സംഭവങ്ങളെക്കുറിച്ചോ മരണങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Advertisment

''ആസൂത്രിതമായ മാര്‍ക്കറ്റ് നിരീക്ഷണ കാമ്പെയ്നുകളില്‍ ഉല്‍പ്പന്നങ്ങള്‍ സാമ്പിള്‍ ചെയ്യുകയും ചികിത്സാ ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്‍ വിശകലനം ചെയ്യുകയും ചെയ്തു. ശ്രദ്ധാപൂര്‍വം പരിശോധിച്ച്, വിവരങ്ങള്‍ സ്വീകരിച്ചതിന് ശേഷം മാത്രമാണ് ലോകാരോഗ്യ സംഘടന ജാഗ്രതയോടെ മെഡിക്കല്‍ ഉല്‍പ്പന്ന അലേര്‍ട്ടുകള്‍ നല്‍കുന്നത്, ''വക്താവ് പറഞ്ഞു. ''ഈ സാഹചര്യത്തില്‍, ചികിത്സാ ഗുഡ്സ് അഡ്മിനിസ്‌ട്രേഷനില്‍ നിന്നും സ്വാധീനമുള്ള രാജ്യങ്ങളില്‍ നിന്നും പാക്കേജിംഗിന്റെ വിവരങ്ങളും ഫോട്ടോഗ്രാഫുകളും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചു.'' ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു.

ഏപ്രില്‍ 14, 24 തീയതികളില്‍ ഇന്ത്യന്‍ റെഗുലേറ്റര്‍ - സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) മുന്നറിയിപ്പ് നല്‍കിയതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഏപ്രില്‍ 12 ന് നിര്‍മ്മാതാവിനെ സമീപിക്കുകയും വിപണനക്കാരെ അറിയിക്കുകയും ചെയ്തുവെന്നും അവരില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

World Health Organisation India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: