scorecardresearch

വയനാട് ഉരുൾപൊട്ടൽ: ദുരന്ത മേഖലയിലും ചാലിയാറിലും ഇന്നും തിരച്ചിൽ

കഴിഞ്ഞ ദിവസങ്ങളിൽ ചാലിയാർ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ചാലിയാർ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Wayanad Landslide, Rescue 2

ചാലിയാറിന്റെ തീരങ്ങളിൽ അഞ്ചിടങ്ങലിൽ ഇന്നും നാളെയുമായി തിരച്ചിൽ ഊർജിതമാക്കും

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ചാലിയാറിന്റെ തീരങ്ങളിൽ അഞ്ചിടങ്ങലിൽ ഇന്നും നാളെയുമായി തിരച്ചിൽ ഊർജിതമാക്കും. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തിരച്ചിൽ നടത്തുക. 

Advertisment

എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തിരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തിരച്ചിലിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടത്തിയ തിരച്ചിലിൽനിന്നും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചാലിയാർ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജിതമാക്കാൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചത്. 

ഇതുവരെ ദുരന്തത്തിൽ മരിച്ച 229 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാക്കും.  ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാൻ കഴിഞ്ഞേക്കും.

Read More

Advertisment
Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: