scorecardresearch

വാളയാർ കേസ്: പാലക്കാട്ട് ഇന്ന് യുഡിഎഫ്. ഹർത്താൽ

രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ

രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ

author-image
WebDesk
New Update
valayar case, വാളയാര്‍ കേസ്, valayar case news, വാളയാര്‍ കേസ് വാര്‍ത്തകള്‍, valayar case history, വാളയാര്‍ കേസ് ചരിത്രം, valayar case protest, valayar case malayalam news, indian express malayalam, ie malayalam, ഐഇ മലയാളം

പാലക്കാട്: വാളയാറിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. 12 മണിക്കൂർ ഹർത്താലാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ.

Advertisment

പാൽ, പത്രവിതരണം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങൾ തടയുകയോ കടകൾ നിർബന്ധമായി അടപ്പിക്കുകയോ ചെയ്യില്ല. ഹർത്താൽ ദിനാചരണം മാത്രമാണ് നടക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Read More: വാളയാർ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ അനിശ്ചിതകാല നിരാഹാരം സമരം ഇന്നു മുതൽ

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി നിരാഹാര സമരം ആരംഭിച്ചു. നവംബർ മൂന്നിന് രാവിലെ പത്തുമണിയോടെയാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആക്ഷൻ കമ്മിറ്റിക്ക് പുറമെ മറ്റു രാഷ്ട്രീയ സംഘടനകളും വാളയാർ വിഷയത്തിൽ സമരം ശക്തമാക്കിയിട്ടുണ്ട്.

Advertisment

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഏകദിന ഉപവാസ സമരം നടത്തി. ഞായറാഴ്ച അദ്ദേഹം പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. പുനരന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് ബിജെപിയുടെയും തീരുമാനം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നൂറ് മണിക്കൂർ നിരാഹാര സമരം നടത്തിയിരുന്നു.

Read More: വാളയാർ: മുല്ലപ്പള്ളി ഇന്ന് പെൺകുട്ടികളുടെ വീട്ടിലേക്ക്; തിങ്കളാഴ്ച ഉപവാസം

കേസിൽ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച ഉണ്ടായെന്ന് വ്യക്തമാക്കുന്ന വിധിയുടെ വിശദാംശങ്ങൾ പുറത്തു വന്നിരുന്നു, പ്രതികൾക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിധിപ്പകർപ്പിൽ പറയുന്നത്. പ്രോസിക്യൂഷൻ വാദം മുഴുവൻ സാധ്യതകളെ അടിസ്ഥാനമാക്കിയാണെന്നും ശരിയായ തെളിവുകളില്ലാത്ത കേസിൽ ക്രിമിനൽ ശിക്ഷ നടപ്പാക്കാൻ സാധിക്കില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു.

കുറ്റകൃത്യങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായില്ല. പ്രകൃതിവിരുദ്ധ പീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. സ്വകാര്യഭാഗത്തെ മുറിവുകൾ അണുബാധ മൂലമാകാമെന്നാണ് ഡോക്ടർ പറയുന്നത്. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനായിട്ടില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു.

Walayar Rape Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: