/indian-express-malayalam/media/media_files/uploads/2018/10/muraleedharancats-007.jpg)
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ ബിജെപി പ്രവര്‍ത്തകര്‍ വലിച്ച് താഴെ ഇടുമെന്ന ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത. സര്‍ക്കാരിനെ ബിജെപി വലിച്ച് താഴെ ഇടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം തളളി ബിജെപി നേതാവും എംപിയുമായ വി.മുരളീധരന്‍ രംഗത്തെത്തി. പരിഭാഷപ്പെടുത്തിയതില്‍ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണ്. അദ്ദേഹം പരിഭാഷകനല്ല, ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് മുരളീധരന്‍ പരിഹസിച്ചു. 'അദ്ദേഹത്തിന് രാഷ്ട്രീയമായി പ്രതികരിക്കാനുളള അവകാശമുണ്ട്. ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു,' മുരളീധരന്‍ പറഞ്ഞു. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ പറഞ്ഞെന്നായിരുന്നു വി.മുരളീധരന്റെ പരിഭാഷ. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ വലിച്ചു താഴെയിടുമെന്നല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്. മുരളീധരന് പരിഭാഷയില്‍ പിഴവുപറ്റിയതാണെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.
അതേസമയം, ബിജെപി ദേശീയ നേതാക്കൾ കേരളത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം പരിപാടികളിലും പ്രസംഗം തർജമ ചെയ്യുന്ന വി.മുരളീധരനെ കണ്ണന്താനത്തിന്‍റെ ഈ പ്രസ്താവന ചൊടിപ്പിച്ചു. അമിത് ഷായുടെ കണ്ണൂർ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ പിശക് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം മാധ്യമങ്ങളോട് വിശദീകരിച്ചത്.
ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഇതിനെ ഏതെങ്കിലും മുഖ്യമന്ത്രിയോ സര്‍ക്കാരോ എതിര്‍ക്കുകയാണെങ്കില്‍ ആ സര്‍ക്കാര്‍ താഴെപ്പോകും എന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ, ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത് സർക്കാരിനെ മറിച്ചിടാന്‍ ആ തടി മതിയാകില്ല, ആ തടിക്ക് വെള്ളം കൂടുതലാണ് എന്നിങ്ങനെയാണ്. ഇത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന ഭാഷയാണോയെന്നും കണ്ണന്താനം ചോദിച്ചിരുന്നു. അമിത് ഷായെ തടിയനെന്ന് വിളിച്ചത് വ്യക്തിപരമായ അധിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തിപരമായ അധിക്ഷേപമാണ്. തരംതാണ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അമിത് ഷാ ആരാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ നയിച്ച ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശരീരത്തില്‍ എന്തെങ്കിലും ആയിക്കോട്ടെ. വെളളമോ രക്തമോ എന്തെങ്കിലും ആയിക്കൊളളട്ടെ. അദ്ദേഹം ബുദ്ധി ഉപയോഗിച്ച് ഇവിടെ ബിജെപിയെ അധികാരത്തിലെത്തിച്ച ആളാണ്. ഞങ്ങള്‍ക്ക് മസിലുണ്ടെന്ന് പറയുന്നത് തെറ്റാണ്,' കണ്ണന്താനം പറഞ്ഞു.
'ജനങ്ങളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ വലിച്ച് താഴെ ഇടുമെന്നാണ് അമിത് ഷാ പറഞ്ഞത്. തര്‍ജ്ജമ ചെയ്തപ്പോള്‍ ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി. ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്നാണ് പറഞ്ഞത്.,' കണ്ണന്താനം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.