scorecardresearch

വിഷമുള്ള പാമ്പിനെ അന്വേഷിച്ചിറങ്ങി സൂരജ്; മൂർഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞ്, വെളിപ്പെടുത്തൽ

പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സനൽ പറഞ്ഞു

പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സനൽ പറഞ്ഞു

author-image
WebDesk
New Update
ഉത്ര വധക്കേസ്: സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊല്ലം: സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത് ദിവസങ്ങളായുള്ള കരുനീക്കങ്ങൾക്കൊടുവിൽ. സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടിത്തക്കാരന്‍ സുരേഷിന്റെ മകന്‍ എസ്.സനല്‍ വെളിപ്പെടുത്തി. പാമ്പുപിടിത്തക്കാരൻ സുരേഷിനെ നേരത്തെ സൂരജിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്നു. പാമ്പിനെ കാണണമെന്ന് പറഞ്ഞാണ് സൂരജ് തന്റെ അച്ഛനെ ആദ്യം വിളിച്ചതെന്ന് സനൽ പറഞ്ഞു. മനോരമ ന്യൂസിനോടാണ് സനൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കേസിൽ നിർണായകമാണ് സനലിന്റെ വെളിപ്പെടുത്തൽ.

Advertisment

സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ അച്ഛൻ പാമ്പിനെ കൊണ്ടുചെന്നു. പാമ്പുമായി ചെന്നപ്പോള്‍ ഒരു ദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സനൽ പറഞ്ഞു. ആദ്യം നൽകിയത് അണലിയെയാണ്. രണ്ടാമതും പാമ്പിനെ വേണമെന്ന് സൂരജ് ആവശ്യപ്പെട്ടു. അണലിയെ നൽകി രണ്ട് മാസം കഴിഞ്ഞാണ് അടുത്ത പാമ്പിനെ നൽകുന്നത്. മൂർഖനെ വേണമെന്ന് പറഞ്ഞാണ് രണ്ടാമത് സൂരജ് വിളിച്ചത്. പതിനായിരം രൂപ നൽകിയാണ് പാമ്പിനെ വാങ്ങിയത്. എലി ശല്യമുണ്ടെന്നും അതിനാലാണ് പാമ്പിനെ വാങ്ങുന്നതെന്നും അന്ന് സൂരജ് പറഞ്ഞതായി സുരേഷിന്റെ മകൻ സനൽ വെളിപ്പെടുത്തി.

Read Also: ആ മോണ കാട്ടിയുള്ള ചിരി എന്നെ ഏറെ സന്തോഷിപ്പിച്ചു: പിണറായി വിജയൻ

അതേസമയം, സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചിൽ കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു. ഇരുപത് മിനിറ്റോളമാണ് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പ് നടന്നത്. ഇന്ന് രാവിലെയാണ് പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിൽ എത്തിച്ചത്.

Advertisment

വീട്ടിലേക്ക് എത്തിയതും ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞു. സൂരജിനെതിരെ സംസാരിക്കാൻ തുടങ്ങി. ‘ഇവനെ ഇങ്ങോട്ട് കയറ്റരുത്’ എന്നു പറഞ്ഞ് ആക്രോശിച്ചു. തെളിവെടുപ്പിനായി അന്വേഷണസംഘം ആദ്യം ബെഡ്‌റൂമിലേക്ക് സൂരജിനെ കൊണ്ടുപോയി. ഉത്രയും സൂരജും മകനും ഉറങ്ങിയിരുന്നത് ആ റൂമിലായിരുന്നു. അവിടെവച്ചാണ് ഉത്രയ്‌ക്ക് പാമ്പ് കടിയേറ്റത്. തെളിവെടുപ്പിനിടെ സൂരജ് കുറ്റം നിഷേധിച്ചു. ‘ഞാൻ ചെയ്‌തിട്ടില്ല അച്ഛാ…’ ഉത്രയുടെ അച്ഛനെ നോക്കി സൂരജ് പറഞ്ഞു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സൂരജ് കുറ്റം സമ്മതിച്ചാണ്. എന്നാൽ ഉത്രയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ കുറ്റം നിഷേധിക്കുകയായിരുന്നു. ബെഡ് റൂമിൽ തെളിവെടുപ്പ് തുടരുന്നതിനിടെ സൂരജും പൊട്ടിക്കരഞ്ഞു.

Read Also: അവനെ വീട്ടിൽ കയറ്റല്ലേ സാറേ; പൊട്ടിക്കരഞ്ഞ് ഉത്രയുടെ അമ്മ

സൂരജ് വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി എത്തിയിരുന്നു. വീടിനു പുറകിലെ ചായ്പ്പിൽ നിന്നാണ് കുപ്പി കണ്ടെടുത്തത്. രാവിലെ 6.30നാണ് സൂരജുമായി അന്വേഷണ സംഘം തെളിവെടുപ്പിന് വീട്ടിലെത്തിയത്. സമീപത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് ഇയാളെ എത്തിച്ചത്. താൻ ഉത്രയെ കൊന്നിട്ടില്ലെന്നാണ് സൂരജ് വീട്ടുകാരോട് പറഞ്ഞത്.

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: