/indian-express-malayalam/media/media_files/2025/07/26/palode-ravi-2025-07-26-20-58-24.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കെ കോൺഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സംസ്ഥാനത്ത് എൽഡിഎഫ് തുടർ ഭരണം നേടുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും പറയുന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദത്തിനു തിരികൊളുത്തിയിരുന്നു.
പാലോട് രവിയുടെ രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി.
Also Read: കോൺഗ്രസ് എടുക്കാച്ചരക്കാകും, നിയമസഭയില്‍ ഉച്ചികുത്തി വീഴും; ഡിസിസി പ്രസിഡന്റിന്റെ സംഭാഷണം പുറത്ത്
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ കോണ്‍ഗ്രസ് എടുക്കാ ചരക്കാകുമെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നുമടക്കമുള്ള പരാമർശങ്ങളായിരുന്ന രവി നടത്തയത്. പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമായിരുന്നു പുറത്തുവന്നത്.
Also Read: കലിതുള്ളി പെരുമഴ; സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
മുസ്ലിം വിഭാഗത്തിലുള്ളവര്‍ സിപിഎമ്മിലേക്കും മറ്റു പാര്‍ട്ടികളിലേക്കും ചേക്കേറുമെന്നും മറ്റുചിലര്‍ ബിജെപിയിലേക്ക് പോകുമെന്നും പാലോട് രവി പറഞ്ഞു. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കിക്കോളൂ എന്നും അദ്ദേഹം പറഞ്ഞു. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ കോൺഗ്രസിന് ആളുള്ളൂവെന്നും, ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: ഗോവിന്ദചാമിയുടെ ജയിൽചാട്ടം; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി
എല്ലാവരും എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നതെന്നും, ഓരോരുത്തരും മറ്റൊരാളെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും പാലോട് രവി പറഞ്ഞു. വിഷയം ഗുരുതരമായി കാണുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നൽകിയ സന്ദേശമായിരുന്നു ഫോൺ സംഭാഷണത്തിലെന്നാണ് പാലോട് രവിയുടെ പ്രതികരണം. പ്രവർത്തകർക്ക് നൽകിയ താക്കീതായിരുന്നു അതെന്നും താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More: മിഥുൻറെ മരണം;സ്കൂൾ സർക്കാർ ഏറ്റെടുത്തു, മാനേജറെ പുറത്താക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us