scorecardresearch

തൃശൂരിൽ പൂരാവേശം; തെക്കേഗോപുര നട തുറന്നു, പൂര വിളംബരമായി

വലിയ ജനക്കൂട്ടമാണ് തെക്കേഗോപുര നടതുറന്നുള്ള നെയ്തലക്കാവിലമ്മയുടെ വരവ് കാണാൻ തടിച്ചു കൂടിയത്

വലിയ ജനക്കൂട്ടമാണ് തെക്കേഗോപുര നടതുറന്നുള്ള നെയ്തലക്കാവിലമ്മയുടെ വരവ് കാണാൻ തടിച്ചു കൂടിയത്

author-image
WebDesk
New Update
thrissur pooram, pooram vilambaram

തൃശൂർ: നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്തോടെയാണ് തൃശൂർ പൂരത്തിന് വിളംബരമായി. വലിയ ജനക്കൂട്ടമാണ് തെക്കേഗോപുര നടതുറന്നുള്ള നെയ്തലക്കാവിലമ്മയുടെ വരവ് കാണാൻ തടിച്ചു കൂടിയത്. വലിയ ആരവങ്ങളോടെയാണ് ദേശം നെയ്തലക്കാവിലമ്മയെ വരവേറ്റത്.വടക്കുനാഥ ക്ഷേത്രത്തിന്റെ നിലപാടുതറയില്‍ എത്തി മൂന്ന് തവണ വഴങ്ങിയാണ് പൂരം വിളംബരം നടത്തിയത്.

Advertisment

രാവിലെ എട്ട് മണിയോടെയാണ് നെയ്തലക്കാവില്ലമ്മ കുറ്റൂർ ദേശത്ത് നിന്ന് യാത്ര തിരിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. ഏകദേശം പതിനൊന്ന് മണിയോടെയാണ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് എത്തിയത്. നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കേ ഗോപുരനടയിലൂടെയാണ് പൂരദിനത്തില്‍ ആദ്യ ദേവനായ കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുക.

ചൊവ്വാഴ്ച രാവിലെ എട്ട് ഘടകദേശപൂരങ്ങളോട് കൂടി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരകാഴ്ചകൾക്ക് തുടക്കമാകും. രാവിലെ 11 മണിക്ക് തിരുവമ്പാടിയുടെ മഠത്തിൽവരവും 12 മണിക്ക് പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും നടക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും ശേഷം തെക്കേ ഗോപുരനടയിൽ കുടമാറ്റവും നടക്കും. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. അന്ന് ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു വർഷത്തിന് ശേഷമാണ് തൃശൂർ പൂരം നടക്കുന്നത്. ഇന്നലെ രാത്രി എട്ടിന് പൂരം സാമ്പിൾ വെടിക്കെട്ട് നടന്നിരുന്നു.

Advertisment

Also Read: തൃശൂര്‍ പൂരം: സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല

Thrissur Pooram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: