scorecardresearch

ശ്രീറാമിന്റെ കാര്യത്തില്‍ അടിമുടി വീഴ്ച: സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്

ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

author-image
WebDesk
New Update
Sreeram Venkitaraman, മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ചു, Journalist dead, വാഹനാപകടം, Car Accident, Accident, മാധ്യമപ്രവർത്തകൻ മരിച്ചു, ശ്രീറാം വെങ്കിട്ടരാമൻ, Sriram Venkitaraman, ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, Sriram Venkitaraman IAS, ഐഇ മലയാളം, iemalayalam

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ മ്യൂസിയം പൊലീസിന് അടിമുടി വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മ്യൂസിയം എസ്‌ഐ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മണിക്കൂര്‍ വൈകിയതായും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ച ഉണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സ്റ്റേഷന്‍ രേഖകളില്‍ അപകട വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തില്ല എന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോര്‍ട്ട് നല്‍കി.

Advertisment

ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് പരിഗണിക്കുക. കുറ്റങ്ങളെല്ലാം നിഷേധിച്ചുള്ളതാണ് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ശ്രീറാം കുറ്റങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മാധ്യമങ്ങള്‍ പറയുന്നതു പോലെ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. താന്‍ മദ്യപിച്ചിട്ടില്ല എന്നും അപകടത്തില്‍ തനിക്കും ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ശ്രീറാം പറയുന്നു. അപകടത്തില്‍ ഇടതു കൈയ്ക്ക് പരുക്കേറ്റിട്ടുള്ളതായി ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

Read Also: ജയിലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, ഒടുവില്‍ ശ്രീറാം മെഡിക്കല്‍ കോളേജിലേക്ക്

സ്വകാര്യ ആശുപത്രിയിൽ നിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാനായി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതി (അഞ്ച്‌)മജിസ്‌ട്രേറ്റ് എസ്‌.ആർ.അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ്‌ ജാമ്യാപേക്ഷ നൽകിയത്‌. അപേക്ഷ മജിസ്‌ട്രേറ്റ് സ്വീകരിച്ചില്ല. തിങ്കളാഴ്‌ച കോടതിയിൽ നൽകാൻ നിർദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി.എസ്‌.ഭാസുരേന്ദ്രൻ നായർ, ആർ.പ്രവീൺ കുമാർ എന്നിവരാണ്‌ പ്രതിക്കുവേണ്ടി ഹാജരായത്‌.

Advertisment

അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് സാധ്യത. കേസില്‍ പെട്ട് ഉദ്യോഗസ്ഥന്‍ റിമാന്‍ഡിലായാല്‍ 48 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് നിയമം. ഇന്ന് തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങാനാണ് സാധ്യത.

രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസിലെത്തിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സിവില്‍ സര്‍വീസ് 2013 ബാച്ചുകാരനാണ് ശ്രീറാം. കേരളത്തിലും കേന്ദ്രത്തിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യുകെയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തി തിരിച്ചുവന്നു. അതിനു ശേഷമാണ് ലാന്‍ഡ് സര്‍വേ ഡയറക്ടറായി ചുമതലയേറ്റത്. ഇതിനിടയിലാണ് കരിയറിന് തന്നെ വലിയ തിരിച്ചടിയായി കൊണ്ട് വാഹനാപകടം സംഭവിക്കുന്നത്. നരഹത്യയുടെ പേരില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ നടപടി നേരിടേണ്ടി വരുന്നത് അപൂര്‍വ്വമാണ്

Car Accident Sreeram Venkitaraman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: