scorecardresearch

ലൈംഗികാതിക്രമ കേസ്; സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ എസ്ഐടിക്ക്

നടിയുടെ മൊഴി ശരിവയ്ക്കുന്ന കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം

നടിയുടെ മൊഴി ശരിവയ്ക്കുന്ന കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം

author-image
WebDesk
New Update
news

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: നടൻ സിദ്ദിഖിനെതിരായ നടിയുടെ ബലാത്സംഗക്കേസില്‍ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചതായി വിവരം. അതിക്രമം നേരിട്ടതിനു പിന്നാലെ മാനസിക സംഘർഷം അടക്കമുള്ള പ്രശ്നങ്ങളിൽ യുവതി ചികിത്സതേടിയിരുന്നു. ആശുപത്രിയിൽ നിന്നുള്ള തെളിവുകൾ ഉൾപ്പെടെ ലഭിച്ചതായാണ് വിവരം.

Advertisment

അതേസമയം, മുൻകൂർ ജാമ്യം തേടി സിദ്ദിഖ് സമർപിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2016ൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 

സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടി മെഴിനൽകിയത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. തന്റെ സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി ആരോപിച്ചിരുന്നു. മലയാള സിനിമയിലെ നമ്പർ വൺ ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു.

നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നുമാണ് സിദ്ദിഖിൻ്റെ വാദം. ഹോട്ടൽ മുറിയിൽ ഹർജിക്കാരൻ ബലാൽസംഗം ചെയ്തെന്ന് ഉന്നയിക്കുന്ന പരാതിക്കാരിക്ക് മാസമോ, സംഭവ ദിവസമോ ഓർമ്മയില്ലെന്ന് സിദ്ദിഖ് ജാമ്യ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

Advertisment

2019 വരെ പരാതിക്കാരി ഹർജിക്കാരൻ ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 2016ൽ തിയറ്ററിൽ സിനിമയുടെ പ്രിവ്യൂവിനിടെ ഹർജിക്കാരൻ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ ഇപ്പറയുന്ന ആരോപണങ്ങൾ പ്രവർത്തികമാക്കാൻ പറ്റുന്ന ഇടമല്ല സിനിമ തിയറ്ററെന്ന് സിദ്ദിഖ് വാദിച്ചു.

നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ഹർജിക്കാരനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമല്ലെന്ന് കണ്ട് ബലാൽസംഗമടക്കം പുതിയ ആരോപണം കരുതിക്കുട്ടി ഉന്നയിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അവ്യക്തവും ഉറപ്പില്ലാത്തതുമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച് ഹർജിക്കാരനെ അറസ്റ്റു ചെയ്യിക്കാനാണ് പരാതിക്കാരിയുടെ നീക്കം. അറസ്റ്റു ചെയ്യേണ്ടതില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കാരണങ്ങളില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖ് കേടതിയിൽ ആവശ്യപ്പെട്ടത്.

Read More

Siddique Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: