/indian-express-malayalam/media/media_files/uploads/2019/11/Wasim-and-Rijosh.jpg)
ഇടുക്കി: ശാന്തന്‍പാറ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് സ്വകാര്യ റിസോര്‍ട്ട് മാനേജര്‍ വസിം. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നും വസിം പറഞ്ഞു. വസിം സഹോദരനു അയച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. വസിം അയച്ച വീഡിയോ പൊലീസിനു കൈമാറി. മറ്റാര്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നാണ് വസിം പറയുന്നത്. നേരത്തെ വസിമും റിജോഷിന്റെ ഭാര്യ ലിജിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തിയിരുന്നത്.
ഇടുക്കി രാജാക്കാട് നിന്നും ഒരാഴ്‌ച മുന്‍പ് കാണാതായ റിജോഷിന്റെ (37) മൃതദേഹമാണ് ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ വീട്ടില്‍ റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്‌റൂം ഹട്ട് എന്ന റിസോര്‍ട്ട് ഭൂമിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. റിസോർട്ടിനു പിന്നിലുള്ള ഫാം പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റിജോഷിന്റെ വീടിന്റെ അടുത്തുതന്നെയാണ് ഈ റിസോര്‍ട്ട്. റിജോഷിന്റെ ഭാര്യ ലിജി (29), റിസോർട്ടി​​ന്റെ മാനേജർ തൃശൂർ സ്വദേശി വസിം (31) എന്നിവരായിരുന്നു സംശയനിഴലിലുണ്ടായിരുന്നത്.
Read Also: യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയില്‍; ഭാര്യയും കാമുകനും സംശയനിഴലില്‍
കഴിഞ്ഞ മാസം 31-ാം തീയതിയാണ് റിജോഷിനെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം തന്നെ ഭാര്യ ലിജി ശാന്തന്‍പാറ പൊലീസിനു പരാതി നല്‍കി. ഈ പരാതി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. നവംബര്‍ നാലിനു റിജോഷിന്റെ ഭാര്യ ലിജിയെയും റിസോര്‍ട്ട് മാനേജര്‍ വസിമിനെയും കാണാതായി. ഇതോടെയാണ് ബന്ധുക്കള്‍ സംശയമുന്നയിച്ചത്.
റിസോര്‍ട്ടിനു പിന്നിലായി ഒരു ഫാമുണ്ട്. ഈ ഫാമില്‍ ഒരു ഭാഗത്തു മണ്ണ് കൂട്ടിയിട്ടിട്ടുള്ളതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ മണ്ണുമാറ്റി നോക്കിയപ്പോൾ റിജോഷിന്റെ മൃതദേഹം ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നവംബര്‍ നാലിനു കാണാതായ ലിജിയെയും വസിമിനെയും കുമളിയില്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.