/indian-express-malayalam/media/media_files/uploads/2021/09/41.jpg)
തിരുവനന്തപുരം: നിസാമുദ്ധീൻ - തിരുവനന്തപുരം ട്രെയിനിൽ സഞ്ചരിച്ച അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ കവർച്ചക്കിരയായി. ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്തിരുന്ന തിരുവല്ല സ്വദേശിനിയായ വിജയലക്ഷ്മി, മകള്‍ അഞ്ജലി, ആലുവയിലേക്ക് യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിനി കൗസല്യ എന്നിവരാണ് കവർച്ചക്കിരയായത്.
ഇവർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി മയക്കി കിടത്തിയാണ് കവർച്ച നടത്തിയത് എന്നാണ് വിവരം. ട്രെയിൻ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായാണ് പരാതി. കൗസല്യയുടെയും സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്.
അതേസമയം കവർച്ചക്ക് പിന്നിൽ സ്ഥിരം കുറ്റവാളിയായ അക്‌സർ ബാഗ്‌ഷെയാണെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. വിജയലക്ഷ്‍മി ഇയാൾ അതേ കോച്ചിൽ യാത്ര ചെയ്തിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
തമിഴ്‌നാട്ടിൽ സമാന സ്വഭാവമുള്ള കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട് എന്നാണ് വിവരം. കവർച്ചക്കിരയായവരുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us