scorecardresearch

Vedan: യുവ ഡോക്ടറുടെ പീഡന പരാതി; വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും വേടന്‍ കോടതിയിൽ ചൂണ്ടിക്കാട്ടി

പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും വേടന്‍ കോടതിയിൽ ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Rapper Vedan

ചിത്രം: ഇൻസ്റ്റഗ്രാം/വേടൻ

കൊച്ചി: യുവ ഡോക്ടറുടെ പീഡന പരാതിയിൽ ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും വേടന്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.

Advertisment

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്നും വേടൻ കോടതിയിൽ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്നും വേടൻ കോടതിയെ അറിയിച്ചു. പരാതിക്കാരിയുമായുള്ള ബന്ധമോ, സാമ്പത്തീക ഇടപാടോ വേടൻ നിഷേധിച്ചില്ല. ജാമ്യാപേക്ഷയെ ഡോക്ടർ എതിർത്തു. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്നും വേടനെതിരെ വേറെയും പരാതികള്‍ ഉണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. രേഖകൾ ഹാജരാക്കാൻ കോടതി പരാതിക്കാരിക്ക് സമയം അനുവദിച്ചിട്ടുണ്ട്.

Also Read: റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം; മുഖ്യമന്ത്രിക്ക് പരാതി നൽകി രണ്ട് യുവതികൾ

യുവ ഡോക്ടറുടെ പരാതിയിൽ വേടൻ ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി

Advertisment

അതിനിടെ, മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗനയിലിരിക്കെ വേടനെതിരെ കൂടുതൽ പരാതികളുമായി യുവതികൾ ഇന്നു രംഗത്തെത്തി. വേടൻ ലൈംഗീകാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ടു യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. 

Also Read: കോതമംഗലത്തെ പെൺകുട്ടിയുടെ മരണം;  റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികൾ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. 

Also Read: റൂട്ട് മാറ്റി കാലവർഷം; ഓഗസ്റ്റിൽ ഏറ്റവുമധികം മഴ എറണാകുളത്ത്

തന്‍റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. 2020 - 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ടു സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

Read More: അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം

Rape Cases High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: