/indian-express-malayalam/media/media_files/uploads/2022/01/sreekanth-vettiyaar.jpg)
കൊച്ചി: ബലാത്സംഗ ആരോപണത്തെതുടര്‍ന്ന് ഒളിവിലായിരുന്ന വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ശ്രീകാന്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഹാജരായത്. നേരത്തെ ഹൈക്കോടതി കര്‍ശന ഉപാധികളോടെ ശ്രീകാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഇന്നും നാളെയും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ ജാമ്യ ഉപാധിയില്‍ പറയുന്നുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം, പാസ്പോര്‍ട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ സമര്‍പ്പിക്കണം എന്നിവയാണ് മറ്റ് ഉപാധികള്‍. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തന്നെ ശ്രീകാന്ത് പീഡിപ്പിച്ചെന്നായിരുന്നു കൊല്ലം സ്വദേശിയായ യുവതിയുടെ പരാതി.
യുവതിയെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നും 2015 മുതൽ അടുപ്പമുണ്ടന്നും ശ്രീകാന്ത് വ്യക്തമാക്കിയിരുന്നു. യുവതിയുടെ ജോലി സ്ഥലത്തും വീട്ടിലും പതിവായി സന്ദർശിക്കാറുണ്ട്. താനും യുവതിയും സൗഹൃദത്തിലായിരുന്നുവെന്നും ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നും ആരോപണം നിലനിൽക്കില്ലന്നും ശ്രീകാന്ത് കോടതിയെ ബോധിപ്പിച്ചിരുന്നു.
ജനുവരി 18 നായിരുന്നു ശ്രീകാന്തിനെതിരെ ബലാത്സംഗക്കുറ്റത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്.
ശ്രീകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്നും മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നേരത്തേ ‘വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ട് മീടു ആരോപണങ്ങള്‍ ഉയർന്നിരുന്നു.
Also Read: കണ്ണൂര്‍ ജിഷ്ണു കൊലപാതകം: ബോംബുണ്ടാക്കിയത് മിഥുനെന്ന് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us