/indian-express-malayalam/media/media_files/uploads/2018/02/cpm-tripura.jpg)
പാലക്കാട്: സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കട്ടെ എന്ന് പാലക്കാട് എംപി എം.ബി.രാജേഷ്. വാര്‍ത്തകളില്‍ നിന്നുള്ള കേട്ടറിവേ തനിക്കുള്ളൂ എന്നും വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരട്ടെ എന്നും എം.ബി.രാജേഷ് പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക പാര്‍ട്ടി നേതൃത്വം മറുപടി നല്‍കുമെന്നും എം.ബി.രാജേഷ് പ്രതികരിച്ചു.
അതേസമയം, പീഡന ആരോപണങ്ങള്‍ തള്ളി പാര്‍ട്ടി പ്രാദേശിക നേതൃത്വവും രംഗത്തെത്തി. ആരോപണ വിധേയനായ യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഎം പ്രതികരിച്ചു. പാര്‍ട്ടിയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണ വിധേയനായ യുവാവ് പാര്‍ട്ടി ഭാരവാഹിയോ അനുഭാവിയോ അല്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.
Read: സിപിഎം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി; ബന്ധമില്ലെന്ന് സിപിഎം
പാലക്കാട് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ പീഡനം നടന്നെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു പീഡനം നടന്നതെന്ന് യുവതി ആരോപിക്കുന്നു. ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരാതിയിലാണ് പീഡന വിവരം പുറത്തു വന്നത്. ചെർപ്പുളശ്ശേരി സിഐയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
സംഘടനാ പ്രവർത്തകരായ ചെറുപ്പക്കാരനും താനും കോളേജ് മാഗസിന്‍ പ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിപ്പോഴായിരുന്നു പീഡനം നടന്നതെന്ന് യുവതി മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ജൂണിലായിരുന്നു പീഡനം നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.