/indian-express-malayalam/media/media_files/uploads/2019/11/ramesh-chennithala-pinarayi-vijayan.jpg)
കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതൊരു രാഷ്ട്രീയ വിഷയമായല്ല യുഡിഎഫ് കാണുന്നതെന്നും മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും താഹയുടെ വീട് സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.
"താന്‍ ഒരു ആഭ്യന്തരമന്ത്രിയായിരുന്നു. യുഎപിഎ കേസിനെ കുറിച്ച് വ്യക്തമായി അറിയാം. പന്തീരാങ്കാവ് കേസില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് പിണറായി വിജയന്‍ പറയണം. ഇതിനെ മനുഷ്യാവകാശ ലംഘനമായി മാത്രമാണ് യുഡിഎഫ് കാണുന്നത്. യുഎപിഎ വിഷയത്തില്‍ ഇതാണ് നിലപാടെങ്കില്‍ അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ട് സര്‍ക്കാരുകളും തമ്മില്‍ എന്താണ് വ്യത്യാസം? അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയ വിഷയം നിയമസഭയില്‍ വീണ്ടും ഉന്നയിക്കും" ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Read Also: ശ്രീലങ്കന്‍ താരം 175 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞോ? സത്യം ഇതാണ്
അലനും താഹയ്‌ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ മുന്നണി തലത്തിൽ ഇടപെടൽ നടത്തുമെന്ന് ഉപപ്രതിപക്ഷ നേതാവ് എം.കെ.മുനീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവരുടെയും വീടുകൾ സന്ദർശിച്ച ശേഷമാണ് എം.കെ.മുനീർ ഇക്കാര്യം പറഞ്ഞത്.
അതേസമയം, കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കുകയാണ്. യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണമെന്നാണ് നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാല്‍അങ്ങനെ പറയാന്‍ തയാല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Read Also: Horoscope Today January 21, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
യുഎപിഎക്ക് സര്‍ക്കാര്‍ എതിരാണ്. എന്നാല്‍ മുന്‍പും സംസ്ഥാനത്ത് യുഎപിഎ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ പുനപ്പരിശോധന ആവശ്യമാകുന്ന ഘട്ടത്തില്‍ അതു ചെയ്യും. പുനപ്പരിശോധനാ നടപടി ഘട്ടത്തിനു മുന്‍പാണ്, യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ച് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.