/indian-express-malayalam/media/media_files/OlrUouieZ5IA8hIvJEdY.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ സര്‍ക്കാരിനും പി.വി അന്‍വറിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്‍വറിനെതിരായ അന്വേഷണം എന്തുകൊണ്ട് വസാനിപ്പിച്ചെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. അന്‍വര്‍ സമാന്തര സംവിധാനമാണോ എന്നും കോടതി ചോദിച്ചു.
ആരോപണത്തിൽ തെളിവുകൾ ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല. തെളിവുകള്‍ കണ്ടെത്തേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി ചോദിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Also Read:അനാവശ്യ യാത്രകൾ ഒഴിവാക്കണം; ഡാമുകൾ തുറന്നേക്കും, സംസ്ഥാനത്ത് അതിശക്ത മഴ
മലപ്പുറം ഡിവൈഎസ്‌പി പ്രാഥമികാന്വേഷണം നടത്തിയെന്നും കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അന്‍വറിനെതിരെ ഒരു സ്വകാര്യ വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Read More: സാമ്പത്തിക തട്ടിപ്പ് കേസ്; ദിയ കൃഷ്ണകുമാറിൻറെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us