/indian-express-malayalam/media/media_files/uploads/2019/07/pj-joseph-new-pj-joseph.1552573452.jpg)
കോട്ടയം: യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.ജെ.ജോസഫ് രംഗത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ന്യായമല്ലാത്ത കാര്യത്തിനാണ് നേതൃത്വം കൂട്ടുനിന്നതെന്ന് ജോസഫ് ആരോപിച്ചു. ജോസ് കെ.മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് തീരുമാനമെടുത്തതെന്ന് അദ്ദേഹം തുറന്നടിച്ചു.
മോൻസ് ജോസഫിനും സി.എഫ്.തോമസിനും മറ്റ് പാർട്ടി നേതാക്കൾക്കുമൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് യുഡിഎഫ് നേതൃത്വത്തിനെതിരെ ജോസഫ് വിമർശനം ഉന്നയിച്ചത്. പ്രസിഡന്‍റ് സ്ഥാനം നൽകിയില്ലെങ്കിൽ മുന്നണി വിടുമെന്ന് യുഡിഎഫ് നേതൃത്വത്തെ ജോസ് കെ.മാണി ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. തങ്ങൾ യുഡിഎഫിന്‍റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടിയാണ് വിട്ടുവീഴ്ച ചെയ്തത്. എട്ട് മാസത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം തങ്ങൾക്ക് വിട്ടുനൽകാമെന്ന ധാരണയുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സെബാസ്റ്റ്യൻ കുളത്തിങ്കലിനെ ആണ് തിരഞ്ഞെടുത്തത്. 22 അംഗ സമിതിയില്‍ 14 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗക്കാരനാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചയിലാണ് പി.ജെ.ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങൾ സ്ഥാനം പങ്കിടാൻ ധാരണയായത്. സ്ഥാനം പങ്കിട്ടെടുക്കില്ലെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് ഇത്തരത്തില്‍ സ്ഥാനം പങ്കിടാന്‍ ഇരുവിഭാഗങ്ങളും തയ്യാറായത്.
ആദ്യ 8 മാസം ജോസ് കെ.മാണി പക്ഷത്തെ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റാകും. തുടർന്നുളള 6 മാസം പി.ജെ.ജോസഫ് പക്ഷത്തെ അജിത് മുതിരമല പ്രസിഡന്റാകും. ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രസിഡന്‍റ് പദം കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് പാർട്ടി നേതൃത്വം കേരള കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം. തുടർന്നാണ് ഇരുവിഭാഗവും സമവായത്തിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.