scorecardresearch

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച് പ്രതിപക്ഷം; പുനരന്വേഷണം വേണമെന്ന് ആവശ്യം

പ്രതിപക്ഷം അന്ന് ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന വെളിപ്പെടുത്തലുകളെന്ന് വി.ഡി.സതീശന്‍ പറഞ്ഞു

പ്രതിപക്ഷം അന്ന് ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന വെളിപ്പെടുത്തലുകളെന്ന് വി.ഡി.സതീശന്‍ പറഞ്ഞു

author-image
WebDesk
New Update
Kerala, കേരളം, Opposition leader, പ്രതിപക്ഷ നേതാവ്, ramesh chennithala , രമേശ് ചെന്നിത്തല, v.d satheeshan, വിഡി സതീശൻ, kerala assembly, കേരള നിയമസഭ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. "മുഖ്യമന്ത്രിക്ക് കേസുമായി ബന്ധമില്ലെന്ന് പറയുന്ന തന്റെ ശബ്ദരേഖ വ്യാജമാണെന്ന് സ്വപ്ന പറഞ്ഞിരിക്കുന്നു. അതിനര്‍ഥം മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷിക്കാനായുള്ള ശ്രമം നടന്നുവെന്നതാണ്. ആ ശ്രമത്തിന്റെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്," സതീശന്‍ പറഞ്ഞു.

Advertisment

"ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം. മൂടി വയ്ക്കപ്പെട്ട എല്ലാ സത്യങ്ങളും ഒരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നുവെന്നത് ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യക്തമായി. ഒരു ഓഫീസ് എത്രത്തോളം വഷളാകാമെന്നതിന്റെ തെളിവാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസ്," സതീശന്‍ കൂട്ടിച്ചേര്‍ത്തു.

"സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവി കൊടുക്കുന്ന റിപ്പോര്‍ട്ട് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നതാണ്. അതീവ രഹസ്യപരമായ കാര്യങ്ങളാണിത്. ഇതില്‍ രാജ്യസുരക്ഷയെ ബാധിക്കുന്നവ വരെ ഉള്‍പ്പെട്ടിരിക്കുന്നു. സ്വന്തം ഓഫീസില്‍ നിന്നാണ് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി വരെ ഒരുക്കിക്കൊടുത്തിരിക്കുന്നത്. ഇതെല്ലാം പ്രതിപക്ഷം അന്ന് ഉന്നയിച്ച ആരോപണങ്ങളാണ്. അതെല്ലാം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു," സതീശന്‍ വ്യക്തമാക്കി.

അതേസമയം, പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ വ്യക്തമായിരിക്കുകയാണ്. ആരോപണങ്ങളില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയുടെ ഇടതുപക്ഷവും തയാറാകണം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയെടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Advertisment

കെ.ടി.ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന് സ്വപ്ന പറഞ്ഞതിന്റെ പേരില്‍ കെ.ടി. ജലീലിന് എങ്ങനെ ക്ലീന്‍ചിറ്റ് നല്‍കാനാകുമെന്നും ചെന്നിത്തല ചോദിച്ചു. "യുഎഇ കോണ്‍സുല്‍ ജനറലുമായി ജലീല്‍ നേരിട്ട് ബന്ധപ്പെടുകയായിരുന്നുവെന്നാണ് പറഞ്ഞത്. അതെന്താണ് അറിയില്ലെന്നും അവര്‍ പറയുന്നു. കോണ്‍സുല്‍ ജനറലുമായുള്ള ജലീലിന്റെ ഇടപാടുകള്‍ അന്വേഷണത്തിലൂടെ തെളിയേണ്ടതാണ്," ചെന്നിത്തല പറഞ്ഞു.

Also Read: ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു, ചതിക്കേണ്ട കാര്യമില്ല: സ്വപ്‌ന സുരേഷ്

Vd Satheeshan Pinarayi Vijayan Gold Smuggling Case Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: